തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും രക്ഷിച്ചെടുക്കാനുള്ള ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്നറിയിപ്പുമായി ബിജെപി നേതാവ് വി.വി. രാജേഷ്. കസ്റ്റംസ് ഉദ്യോഗസ്ഥനും സിപിഎം അനുഭാവിയുമായ അനീഷ് രാജന് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ തരത്തില്‍ നടത്തിയ പ്രസ്താവന സംബന്ധിച്ച് മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാജേഷ്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേസില്‍ ഇടപെട്ടിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്ന് രാജേഷ് ചൂണ്ടിക്കാട്ടി. അനീഷ് രാജന് എന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞു. വളരെ നാടകീയമായി അനീഷ് രാജന് കാറിലേക്ക് കടറുന്നതിന് മുന്‍പ് ചില മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് ചോദിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ആരും ബന്ധപ്പെട്ടില്ലെന്ന് ഇയാള്‍ പറയുന്നു. അനീഷ് രാജനും അനീഷ് രാജനെ പിന്തുണക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനും കസ്റ്റംസിലുണ്ടെങ്കില് സൂക്ഷിക്കുക. സിപിഎമ്മിനെ സഹായിക്കുന്നതിനായി ഏതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥന് തുനിഞ്ഞാല്‍ നിങ്ങള്‍ കൊടുക്കേണ്ടി വരുന്ന വില ചിന്തിക്കുന്നതിന് അപ്പുറത്തായിരിക്കും. പരസ്യമായി പറയുന്നു, നിങ്ങളുടെ മേലും ഞങ്ങളുടെ കണ്ണുണ്ട്. പൊതുസമൂഹത്തിന്റെ കണ്ണുണ്ട്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കണ്ണുണ്ട്. വളരെ സെന്‍സിറ്റീവായ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ആരാണ് അനീഷിനെ ചുമതലപ്പെടുത്തിയത്. അന്തസ്സുള്ള ഉദ്യോഗസ്ഥനായിരുന്നെങ്കില്‍ കോടതിയിലാണ് അന്വേഷണ വിവരം അറിയിക്കേണ്ടത്. സിപിഎമ്മിന് പുതിയ ഊര്‍ജ്ജം നല്‍കാനാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിന് ശേഷം ഇതേ ഇത് മുഖ്യമന്ത്രിയും പറഞ്ഞല്ലോ. രാജേഷ് വിശദീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തില്‍ സ്വപ്നയുടെ ഫ്ലാറ്റിന് മുന്നില്‍ കാവല്‍ നില്ക്കാന് മടിയില്ലാത്ത ശിവശങ്കരനോട് ഒരു ബഹുമാനവും കേരളത്തിലെ പൊതുസമൂഹത്തിനില്ല. ശിവശങ്കരനെ എങ്ങോട്ട് മാറ്റിയെന്നതല്ല പ്രശ്നം. 800 ടണ്‍ സ്വര്‍ണമാണ് നിയമവിധേയമായി ഇന്ത്യന്‍ വിപണികളില്‍ ഓരോ വര്‍ഷവും വിദേശത്തുനിന്ന് വരുന്നത്. എന്നാല്‍ ആയിരം ടണ്‍ സ്വര്‍ണത്തിന്റെ ക്രയവിക്രയം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. 200 ടണ്‍ സ്വര്‍ണം അനധികൃതമായി വരുന്നു. കള്ളക്കടത്ത് സ്വര്‍ണം ഏറ്റവുമധികം വരുന്നത് കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ്. കസ്റ്റംസ്, ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പരിശ്രമവും സത്യസന്ധതയും കാരണമാണ് ഇപ്പോള്‍ പിടിക്കാന്‍ സാധിച്ചത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post