തൃശൂര്‍: ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശൂരില്‍ ശക്തമായ മത്സര സാധ്യതയുണ്ടെന്നും തൃശൂരിലെ വോട്ടര്‍മാര്‍ തനിക്കു വിജയം തരുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമ നിര്‍മാണത്തിനു ശ്രമിക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ തുടങ്ങിയെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കലക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
read also: കയ്യിൽ നിന്നും വഴുതിവീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം; അമ്മ മരിച്ചു; കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു
ഹെലികോപ്റ്ററിൽ പറന്നിറങ്ങി, നൂറുകണക്കിനു പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങി നാമനിർദേശ പത്രിക സമർപ്പിച്ചു തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപി വിശ്രമത്തിനായി കൊച്ചിയിലേക്കു മടങ്ങി. ഇനി, ഡോക്ടർമാർ നിർദേശിച്ച പ്രകാരമുള്ള വിശ്രമത്തിനു ശേഷം 24ന് പ്രചാരണത്തിന് മണ്ഡലത്തിൽ തിരിച്ചെത്തും.
Discussion about this post