തൃശൂർ: ഗുരുവായൂരിലും ഇടുക്കി ദേവികുളം മണ്ഡലത്തിലും തലശ്ശേരിയിലും എന്‍ഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വക്കേറ്റ് നിവേദിത യുടെ നാമനിർദ്ദേശ പത്രികയും തള്ളി. സാങ്കേതിക പിഴവ് മൂലമാണ് ഇവിടെയും പത്രിക തള്ളിയത്. മഹിളാ മോര്‍ച്ച അധ്യക്ഷയാണ് നിവേദിത. കഴിഞ്ഞ തവണയും ഗുരുവായുരില്‍ ഇവരായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ബിജെപി അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാന്‍ കാരണം.
നേരത്തെ ദേവികുളത്തും തലശ്ശേരിയിലും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിരുന്നു. ദേവികുളത്ത് എന്‍ഡിഎ സഖ്യത്തില്‍ എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്ന ആര് ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ പത്രിക തള്ളിയത്. തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി . ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.
സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയുമില്ല.സിറ്റിങ് എംഎല്‍എ അഡ്വ. എ. എന്‍. ഷംസീറാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസിലെ എംപി അരവിന്ദാക്ഷന് ജനവിധി തേടുന്നു.
Discussion about this post