തൊടുപുഴ∙ ദേവികുളം മണ്ഡലത്തിൽ നാലുപേരുടെ നാമനിർദേശ പത്രിക തള്ളിയ സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച എസ്.ഗണേശൻ എൻഡിഎ ഔദ്യോഗിക സ്ഥാനാർഥിയാകും. ഗണേശൻ അണ്ണാ ഡിഎംകെ പാർട്ടിയിൽ ചേർന്നു. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പൊൻപാണ്ടി, ബിഎസ്പിയിൽ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്.
അതേസമയം ഗുരുവായൂരിലെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെതിരെ ബിജെപി കോടതിയെ സമീപിക്കുമെന്നാണ് സൂചനകൾ. തലശേരിയില്‍ സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹരിദാസ് പറഞ്ഞു. ഫോം എ സമര്‍പ്പിക്കാത്തതാണ് നാമനിര്‍ദേശ പട്ടിക തള്ളാനുള്ള കാരണമായി പറയുന്നത് .ജില്ലയില്‍ ബി ജെ പി ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ഉള്ള മണ്ഡലമാണ് തലശേരി .ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലെ പ്രചരണ രംഗം കൊഴുപ്പിക്കാനായി അമിത് ഷാ എത്താനിരിക്കെയാണ് ബിജെപിക്ക് അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടായത്.
read also: സാങ്കേതിക പിഴവ് : മൂന്നിടത്ത് എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി
ഈ മാസം 25നാണ് അമിത് ഷാ തലശ്ശേരിയില്‍ എത്താന്‍ പദ്ധതിയിട്ടിരുന്നത്.ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയാണ് പത്രിക തള്ളിയ മണ്ഡലങ്ങളില്‍ ഒന്നായ തലശ്ശേരി. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി.കെ.സജീവന്‍ 22,125 വോട്ടുകളാണ് അന്ന് നേടിയത്.എല്‍ഡിഎഫിനായി സിറ്റിങ് എം.എല്‍.എ എ.എന്‍.ഷംസീറും യു.ഡി.എഫിന് വേണ്ടി കെ.പി.അരവിന്ദാക്ഷനും മത്സര രംഗത്തുണ്ട്.
Discussion about this post