തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തിയാല്‍ തിരിഞ്ഞു പോലും നോക്കരുതെന്ന് സൈബര്‍ സഖാക്കള്‍ക്ക് സി..പി..എം നിര്‍ദേശം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തിയാല്‍ ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ട്രോളുകള്‍ ഒന്നും ഷെയര്‍ ചെയ്യരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരുടെ പരിപാടികളെക്കുറിച്ചുള്ള ചാനലുകളുടെ വാര്‍ത്താ ലിങ്കുകളില്‍ അനാവശ്യമായി കമന്റ് ഇടരുത്.എന്തു വന്നാലും ആ വിഷയമേ തിരിഞ്ഞു നോക്കരുതെന്നും സി.പി.എം പറയുന്നു.
വികസനവും ക്ഷേമവും വേണം ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍. കോണ്‍ഗ്രസ് – ലീഗ് – ബി.ജെ.പി സഖ്യത്തെക്കുറിച്ചു പരമാവധി പോസ്റ്റുകള്‍ ഇടണം. പിണറായി വിജയന്റെ ഫോട്ടോകളും വീഡിയോയും കൊണ്ട് പരമാവധി സോഷ്യല്‍ മീഡിയ നിറയ്ക്കാനും ആഹ്വാനം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചയേ ഉള്ളൂ എന്നും എതിരാളികള്‍ക്കു വേണ്ടി നമ്മള് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കരുതെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബംഗാളിൽ എന്നാൽ സ്ഥിതി മറ്റൊന്നാണ്. കോൺഗ്രസും സിപിഎമ്മും ഒന്നിച്ചാണ് ബംഗാളിൽ ബിജെപിക്കെതിരെ മത്സരിക്കുന്നത്.
എന്നാൽ കേരളത്തിൽ ഇവർ ശത്രുക്കളും ആണ്. അതേസമയം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി എൽഡിഎഫിനെതിരെ ആഞ്ഞടിച്ചു. ഇ.എം.സി.സി.യുമായി സര്‍ക്കാര്‍ എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയത്. മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ആര്‍ജവമില്ലാത്തത് കൊണ്ടാണ് ഇത്തരം ഒരു നീക്കം. കളളത്തരം കയ്യോടെ പിടികൂടിയതോടെയാണ് കരാറില്‍ നിന്നു പിന്മാറിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എല്‍.ഡി.എഫ്. പ്രകടന പത്രികയേക്കാള് മികച്ചതാണ് യു.ഡി.എഫ്. മുന്നോട്ടുവെക്കുന്ന പ്രകടനപത്രികയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇരട്ടവോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്, 140 മണ്ഡലങ്ങളിലും അന്വേഷണം
യു.ഡി.എഫ്. ഭരണത്തിലെത്തിയാല്‍ സാധാരണക്കാരന്റെ കയ്യില്‍ പണം എത്തിക്കുന്ന ന്യായ് പദ്ധതി നടപ്പാക്കും. സര്‍ക്കാരിന്റെ ദാനമായല്ല പദ്ധതി നടപ്പാക്കുക. പരിചയ സമ്പന്നരും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസിന്റ സ്ഥാനാര്‍ത്ഥി പട്ടികയെന്നും രാഹുല്‍ ഗാന്ധി കൊച്ചിയില്‍ നടന്ന തിരഞ്ഞെടുപ്പു പര്യടനത്തില്‍ പറഞ്ഞു.
Discussion about this post