പ്രതിഷേധത്തെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ് രംഗത്ത്. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തോടെ അവസാനിപ്പിച്ചതാണ് വര്‍ഗ്ഗീയ വാദികളുമായുള്ള ബന്ധമെന്ന് പി സി ജോര്‍ജ് പറഞ്ഞു.
ഈരാറ്റുപേട്ടയിലെ ചെറിയൊരു വിഭാഗം ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് ഇന്ത്യയോട് സ്‌നേഹമില്ലെന്നും പിസി ജോര്‍ജ് ആരോപിച്ചു.പ്രചാരണ പരിപാടികൾക്ക് ഇടയിൽ സംഘർഷങ്ങൾ ഉണ്ടാക്കി നാട്ടിൽ വർഗീയ ലഹള ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ലഹള ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കില്ലെന്നും പി.സി ജോർജ് പറഞ്ഞു.
കൂവല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചതായി പൂഞ്ഞാര്‍ എംഎല്‍എയും കേരള ജനപക്ഷം സ്ഥാനാര്‍ത്ഥിയുമായ പി.സി ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.
പിസി ജോര്‍ജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. പിസി ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പിസി ജോര്‍ജ് കൂവിയവരെ അസഭ്യം പറയുകയും ചെയ്തിരുന്നു.
തീക്കോയി പഞ്ചായത്തിൽ പി.സി ജോർജ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വോട്ട് ചോദിക്കുന്നതിനിടെ നാട്ടുകാർ കൂക്കി വിളിച്ചതോടെ ഇവർക്കെതിരെ പി.സി ജോർജ് തെറിവിളി നടത്തിയിരുന്നു.
”നിങ്ങളിൽ സൗകര്യമുള്ളവർ എനിക്ക് വോട്ടു ചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിൻറെയൊക്കെ വീട്ടിൽ കാരണവൻമാർ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവൻമാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കാം. ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തു പോകും. ഞാൻ ഈരാറ്റുപേട്ടയിൽ ജനിച്ച് വളർന്നവനാണ് ഞാൻ. ഇവിടെ തന്നെ കാണും”- എന്നായിരുന്നു പി.സിയുടെ പ്രതികരണം.
‘വല്യ വർത്താനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നേ. പോടാ അവിടെന്ന് തെണ്ടീ’ എന്ന് പറഞ്ഞാണ് ജോർജ് പ്രസംഗം അവസാനിപ്പിക്കുന്നത്.
Discussion about this post