തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നടന് സുരേഷ് ഗോപിക്കെതിരെ കോര്പറേഷന് രംഗത്തെത്തി. കോര്പറേഷന് അധീനതയിലുള്ള ശക്തന് തമ്പുരാന് നഗറിലെ ശക്തന് തമ്പുരാന് പ്രതിമയില്‍ അനുമതിയില്ലാതെ ഹാരാര്‍പ്പണം നടത്തിയതിന് നിയമ നടപടി സ്വീകരിക്കുമെന്നാണ് മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചിരിക്കുന്നത്. ശക്തന് തമ്പുരാന് പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം ആരംഭിച്ചത്.
ഇതിനെതിരെയാണ് കോർപ്പറേഷൻ രംഗത്തെത്തിയത്.അതേസമയം ബിജെപിയുടേത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടികാണിച്ച് എല്‍ഡിഎഫും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ആരാഞ്ഞ മാധ്യമപ്രവര്ത്തകന് എം വിനികേഷ് കുമാറിനോട് സുരേഷ് ഗോപി തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
സുരേഷ് ഗോപിയുടെ ചങ്കൂറ്റം എന്ന പ്രചാരണമാണ് സൈബറിടങ്ങളില്‍. പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ സന്ദീപ് വാചസ്പതി കയറിയതുമായി ബന്ധപ്പെട്ട വിവാദവും സുരേഷ് ഗോപി സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
വീഡിയോയിൽ കാണുന്നത് ഇങ്ങനെ,
സുരേഷ് ഗോപി: ഈ പൊലീസുകാരന് വാങ്ങുന്ന ശമ്പളം..ആ കാക്കിയുടെ ബലമെന്ന് പറയുന്നത് ഞാന്‍ കൊടുക്കുന്ന ചുങ്കപ്പണമാണ്.
നികേഷ് കുമാർ: അപ്പോള്‍ പിന്നെ അത് പൊലീസിനെ വച്ച് നടപ്പാക്കാം
സുരേഷ് ഗോപി: അപ്പോള്‍ പിന്നെ എന്റെ അവകാശങ്ങള്‍
നികേഷ് കുമാർ: അതിന് സമരം ചെയ്യണം
സുരേഷ് ഗോപി: പിന്നെ പുന്നപ്രയില്‍ കയറിയപ്പോള്‍ എന്താണ് നശിച്ചുപോയത്? എന്താണ് കുറഞ്ഞുപോയത് ? എന്തിനാ പൂട്ടിട്ട് പൂട്ടിയത്?
നികേഷ് കുമാർ: പുന്നപ്ര ഒരുപാര്‍ട്ടി പ്രോപ്പര്‍ട്ടിയാണ്
സുരേഷ് ഗോപി: ചുമ്മാതിരി ..ഒരുവഞ്ചനയുടെ കഥയുടെ ചുരുളുകള്‍ പൂട്ടി വച്ചിരിക്കുന്ന ഒരുപാര്‍ട്ടി പ്രോപ്പര്‍ട്ടി എന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കാം
സുരേഷ് ഗോപി: ഞാന്‍ വളരെ ..വെരി സോറി …വളരെ ഗ്രേസ് ഫുളായിട്ട് ഞാനെന്ന വ്യക്തി…ഞാനെന്ന കലാകാരന്..ഈ കണ്ടന്റ് ഒന്നും എയര്‍ ചെയ്യപ്പെടാന്‍ ഉള്ളതല്ല..ഇങ്ങനെ എന്നോട് ചോദിച്ച് കഴിഞ്ഞാല്‍ എനിക്ക് മറുപടി പറഞ്ഞേ പറ്റൂ..നല്ല തന്തയ്ക്ക് പിറന്നവനാണ് ഞാന്‍ അതുഞാന്‍ പറഞ്ഞിരിക്കും. ( നികേഷ് കുമാര്‍ തലകുനിച്ച് ചിരിക്കുന്നു)
സുരേഷ് ഗോപി: വളരെ ഗ്രേസ്ഫുളായിട്ട് ഈ ക്യാമ്പയിന് കൊണ്ടുപോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്.
സുരേഷ് ഗോപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു നൂറുകണക്കിന് ആളുകളെ അണി നിരത്തിയുള്ള റോഡ് ഷോ നടന്നത്.
Discussion about this post