ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടക്കുന്ന പ്രദേശത്ത് വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ. സംയുക്ത കിസാൻ മോർച്ചയാണ് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ വാക്സിൻ സ്വീകരിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രഖ്യാപനം. എന്നാൽ ഇപ്പോൾ കോവിഡ് രാജ്യത്തു വീണ്ടും പടർന്നതോടെ കേന്ദ്രത്തോട് അഭ്യർത്ഥനയുമായി നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.
ഇതാദ്യമായാണ് പ്രതിഷേധ സംഘടനകളുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു പരാമർശം വരുന്നത് എന്നതാണ് ശ്രദ്ധേയം. രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡൽഹിയുടെ വിവിധ അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധിക്കുന്നവരോട് മാസ്ക് ധരിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും സംയുക്ത കിസാൻ മോർച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ഡൽഹിയിൽ വാരാന്ത്യം കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇപ്പോൾ ഇത്തരത്തിൽ സമരം നടത്തുന്നവരെ ആരും ഗൗനിക്കുന്നില്ല എന്നും സമരക്കാർക്ക് പരാതിയുണ്ട്. അതേസമയം ഇതുവരെ നിയമം പിൻവലിക്കാതെ വാക്സിൻ സ്വീകരിക്കില്ലെന്ന് വീരവാദം മുഴക്കിയവർക്ക് ഇപ്പോൾ ഗത്യന്തരമില്ലാതെ അപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്.
പ്രതിഷേധിക്കുന്നവർക്കും വാക്സിൻ നൽകുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ പുതിയ അവകാശവാദം.
പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ കഴിഞ്ഞ അഞ്ചു മാസമായി ഡൽഹിയുടെ സിംഘു, തിക്രി, ഗാസിപ്പൂർ എന്നീ അതിർത്തികളിലാണ് തമ്പടിച്ചിരിക്കുന്നത്. നിരവധി അക്രമ സംഭവങ്ങളാണ് സമരക്കാർ മൂലം ഉണ്ടായിട്ടുള്ളത്. കൂടാതെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ താഴ്ത്തിക്കെട്ടാനായി ഖാലിസ്ഥാൻ പാകിസ്ഥാൻ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ചേർന്ന് നടത്തുന്ന അനിഷ്ട സമരമാണ് ഇതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. സമരക്കാർക്കും ഖാലിസ്ഥാനികൾക്കും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് നിരവധി റിപോർട്ടുകൾ വന്നിരുന്നു.
Discussion about this post