ന്യൂഡല്‍ഹി: ഓക്സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി. ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും ഓക്സിജന്‍ കിട്ടാതെ ആരും മരിക്കില്ലെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ 25 പേര് ഓക്സിജന്‍ ലഭിക്കാതെ മരിച്ചെന്ന് മെഡിക്കല്‍ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
ഇന്ന് രാവിലെയാണ് 25 പേര് മരിച്ചെന്നറിയിച്ച് മെഡിക്കല്‍ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. എന്നാല്‍, എല്ലാ രോഗികള്‍ക്കും ഓക്സിജന്‍ നല്കാന് ആശുപത്രി പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ഇനിയും മുടക്കമില്ലാതെ ഓക്സിജന്‍ നല്‍കാമെന്ന് ഇനോക്സ് കമ്പനി അറിയിച്ചിട്ടുണ്ടന്നും ആശുപത്രി ചെയര്മാന് അറിയിച്ചു.
60 പേരുടെ നില ഗുരുതരമാണെന്നും 2 മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്സിജനേ ആശുപത്രിയില്‍ ഉള്ളൂ എന്നും മെഡിക്കല്‍ ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഇതോടെ സംഭവം കേരള മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചര്‍ച്ചയായി. സംസ്ഥാന സർക്കാരിനെതിരെ ഒന്നും പറയാതെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആശുപത്രി മാനേജ്മെന്റ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം സംഭവം രാഷ്ട്രീയ വൽക്കരിക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. മഹാരാഷ്ട്രയിൽ ഓക്സിജൻ ലീക് ആയപ്പോൾ 23 പേര് മരിച്ചതൊന്നും വലിയ വാർത്തയോ വിവാദമോ ആകാത്ത മാധ്യമങ്ങളാണ് ഡൽഹി വിഷയം ഇപ്പോൾ കേന്ദ്രത്തിനെതിരെ ആയുധമാക്കിയിരിക്കുന്നത്. ഇന്ന് വെളുപ്പിനേയും ആശുപത്രിയിലെ തീപിടിത്തം മൂലം മഹാരാഷ്ട്രയിൽ 13 രോഗികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post