മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് കിലുക്കം. ഇതില്‍ മോഹന്‍ലാല്‍ – ജഗതി കോമ്പിനേഷന്റെ ജോജിയേയും, നിശ്ചലിനെയും ആര്‍ക്കും മറക്കാന്‍ കഴിയില്ല. ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായി മാറിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്ക് വെച്ചുള്ള നടന്‍ നന്ദുവിന്റെ പഴയൊരു അഭിമുഖം ശ്രദ്ധേയമാകുകയാണ്. ഒരു മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തിലെ നന്ദുവിന്റെ വാക്കുകള്‍ ഞെട്ടിക്കുന്നതാണ്.
“കിലുക്കം സിനിമയിലെ ഏറ്റവും വലിയ ഡെയിഞ്ചറസ് സംഭവമായിരുന്നു ട്രെയിന് മുകളിലെ സോംഗ് സീക്വന്‍സ്. ചിത്രീകരണത്തിനിടയില്‍ അമ്പിളി ചേട്ടന്‍ (ജഗതി) പെട്ടെന്ന് ‘ലാലേ കുനിയൂ’.എന്ന് വിളിച്ചു പറഞ്ഞു. സാധാരണഗതിയില്‍ ഒരാള്‍ നമ്മുടെ അടുത്ത് അങ്ങനെ പറഞ്ഞാല്‍, നമ്മൾ പെട്ടെന്ന് തിരിഞ്ഞു നിന്നിട്ട് എന്തിനാ കുനിയുന്നത് എന്നായിരിക്കാം ചോദിക്കുക.’
‘അങ്ങനെ ലാലേട്ടന്‍ ചോദിച്ചിരുന്നെങ്കില്‍ നമുക്കിന്ന് മോഹന്‍ലാലിനെ നഷ്‌ടമായി പോയേനെ. ഇലക്‌ട്രിക് ലൈന്‍ ആയിരുന്നു പിറകില്‍. ലാലേട്ടന്റെ മുടിയില്‍ തട്ടികൊണ്ടാണ് അത് കടന്നു പോയത്. ഒരുനിമിഷം സകലരും സ്‌തബ്‌ധരായി നിന്നുപോയി. ആ നിമിഷത്തെ ലാലേട്ടന്റെ റിഫ്ളക്‌സ് ആക്ഷന്‍ ഗംഭീരമായിരുന്നു “ നന്ദു ഓർമ്മിക്കുന്നു.
Discussion about this post