ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിൽ തമിഴ്നാട്ടിൽ നിന്നും രണ്ട് പേരെ കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു. ഷെയ്ഖ് ഹിദായത്തുള്ള, സനോഫർ അലി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കോയമ്പത്തൂർ സ്വദേശികളാണ്.
കേസുമായി ബന്ധപ്പെട്ട് 9 പേരെ എൻ ഐ എ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂരിലെ ക്ഷേത്രത്തിന് മുന്നിൽ വെച്ച് സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരൻ ജമേഷ മുബീനായിരുന്നു സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ.
ക്ഷേത്രത്തിൽ ചവേർ സ്ഫോടനം നടത്തി നിരവധി പേരെ കൊലപ്പെടുത്തി വർഗീയ സംഘർഷമുണ്ടാക്കാനായിരുന്നു മുബീന്റെ പദ്ധതി. എന്നാൽ ക്ഷേത്രത്തിലെ നിശ്ചിത സ്ഥലത്ത് എത്തുന്നതിന് മുൻപേ കാർ പൊട്ടിത്തെറിച്ചതോടെ ഭീകരരുടെ പദ്ധതി പൊളിയുകയായിരുന്നു. കേസിൽ എൻ ഐ എ അന്വേഷണം ത്വരിത ഗതിയിൽ പുരോഗമിക്കുകയാണ്.
Discussion about this post