ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്.ആര്.ആര് .മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരമാണ് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ലഭിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് സംഗീതം നല്‍കിയത്.
ഇതോടെ ലോകപ്രശസ്തമായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ വീണ്ടും മനോഹരമായ ഒരു നിമിഷത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. സംഗീത സംവിധായകന് എം.എം കീരവാണി ആര്‍ആര്‍ആറിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. ഈ നിമിഷത്തിന്റെ സന്തോഷം തന്റെ ഭാര്യയുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കീരവാണി പറഞ്ഞു. കൂടാതെ എസ്.എസ് രാജമൗലിയ്ക്കും മറ്റുഅണിയറപ്രവര്ത്തകര്ക്കും അഭിനേതാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. എസ് എസ് രാജമൗലിയെന്ന അനന്തിരവന്റെ ചിത്രങ്ങളിലെല്ലാം ഈണമിട്ടതും കീരവാണി തന്നെയാണ്.
1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിൽ ജനിച്ച അദ്ദേഹം, 1990ല്‍ കല്‍ക്കിയെന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നു. എന്നാല്‍ അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ മനസു മമത എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് കീരവാണി ശ്രദ്ധ നേടുന്നത്.തമിഴിലെ പ്രശസ്ത സംഗീത സംവിധായകനാണ് എം എം കീരവാണി. എന്നാൽ മലയാളികൾക്കും ഏറെ പ്രിയങ്കരനാണ് ഇദ്ദേഹം. സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നീ മലയാള ചിത്രങ്ങൾക്ക് ഈണമായത് കീരവാണിയുടെ സംഗീതമാണ് തിരക്കഥാകൃത്തും ഗാനരചയിതാവും സംഗീതജ്ഞനുമായ അച്ഛൻ കെ ശിവ ശക്തി ദത്തയുടെ മോഹമായിരുന്നു മകൻ സംഗീതലോകത്ത് തിളങ്ങണമെന്നത്.
അഞ്ചാം വയസിൽ തുടങ്ങിയ സംഗീത പഠനം. പത്താം വയസിൽ വയലിൻ കച്ചേരി നടത്തി അത്ഭുതപ്പെടുത്തി. തെലുഗു മണ്ണിന്റെ നാടോടി താളത്തോടുളള ഇഷ്ടം കർണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീത ധാരകളിലേയ്ക്ക് വളർന്നു. ദേവരാഗത്തിലും സൂര്യമാനസത്തിലും കീരവാണി മാജിക് മലയാളം അറിഞ്ഞു. കെ ചക്രവർത്തിയുടെ സംഗീത സംവിധാന സഹായിയായി ചലച്ചിത്ര ജീവിതം തുടങ്ങിയ കീരവാണിയുടെ കരിയർ മാറ്റിമറിച്ചത് രാം ഗോപാൽ വർമ്മയുടെ ‘ക്ഷണ ക്ഷണ’മാണ്. ആദ്യമായി പുരസ്ക്കാരം നേടിക്കൊടുത്തത് മമ്മൂട്ടി അഭിനയിച്ച അഴഗൻ എന്ന തമിഴ് ചിത്രമാണ്.
Discussion about this post