ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ മുഖം മാറിയെന്ന് പ്രതിരോധ വിദഗ്ധന്‍ ഷഹ്സാദ് ചൌധരി.
ഞാൻ ഹെൻറി കിസിംഗർ ആയിരുന്നെങ്കിൽ, ഇന്ത്യയെക്കുറിച്ച്’ ഒരു പ്രബന്ധം എഴുതുമായിരുന്നു. ഒരു രാജ്യം എന്ന നിലയിൽ ഏഷ്യയിലു , ലോകത്തിന് മുന്‍പിലും സൃഷ്ടിക്കുന്ന അടയാളങ്ങള്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്. ഷഹ്സാദ് പറഞ്ഞു.
ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ 2037ഓടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെന്നും ഷഹ്സാദ് വിശദമാക്കുന്നു. അതേസമയം പാകിസ്താന്റെ സമ്പദ്വ്യവസ്ഥ ആഗോള സമൂഹത്തിൽ നിന്നുള്ള സാമ്പത്തിക സഹായത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷം 1,739 പേർ കൊല്ലപ്പെടുകയും 33 ദശലക്ഷം ആളുകളെ ബാധിക്കുകയും ചെയ്ത വിനാശകരമായ വെള്ളപ്പൊക്കത്തിന് ശേഷം കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതിയിൽ രാജ്യത്തെ പുനർനിർമ്മിക്കാൻ പോരാടുന്ന പണമില്ലാത്ത പാകിസ്താന് വലിയ ആശ്വാസമാണ് 8 ബില്യൺ ഡോളറിലധികം വാഗ്ദാനം ചെയ്തുകൊണ്ട് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉദാരമായ പ്രതികരണം.
എന്നാൽ 600 ബില്യൺ ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരമാണ് ഇന്ത്യ കൈവശം വച്ചിരിക്കുന്നത്. ഇതിനെ ചൗധരി പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം പാകിസ്താന്റെ കൈവശം നിലവിൽ 4.5 ബില്യൺ ഡോളർ മാത്രമാണ് ഇത്തരത്തിൽ കരുതൽ ശേഖരമായുള്ളത്.
1971ന് ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധിയുടെ നടുവിലാണ് പാകിസ്താൻ. യുഎസിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ ചൈനയുമായാണ് ഷഹ്സാദ് ഇന്ത്യയെ താരതമ്യം ചെയ്തിരിക്കുന്നത്.
ലോകത്തിലെ രണ്ടാമത്തെ കരസേനയും മൂന്നാമത്തെ സൈന്യവുമാണ് ഇന്ത്യയുടേത്. ആഗോളതലത്തിലെ കോടീശ്വരന്മാരില് 140 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. കാര്‍ഷിക രംഗത്തും ഐടി മേഖലയിലും ഇന്ത്യയുടെ നേട്ടം എടുത്ത് പറയേണ്ടത് തന്നെയാണ്. മൻമോഹൻ സിംഗിന്റെ കീഴിൽ 2014-ൽ ഇന്ത്യയുടെ കരുതൽ ശേഖരം 252 ബില്യൺ ഡോളറായിരുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇത് 600 ബില്യണിലധികമായി കുതിച്ചു,
ആഗോള നിക്ഷേപകരെ ഇന്ത്യ വലിയ രീതിയില്‍ ആകര്‍ഷിച്ചിട്ടുണ്ട്. പാകിസ്താന്റെ സഹോദര രാജ്യമായി കണക്കാക്കുന്ന സൗദി അറേബ്യ 72 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് നടത്തിയത്. ഇന്ത്യയുടെ മണ്ണില്‍ വിദ്വേഷത്തിന്റെ വേരുകള്‍ പടര്‍ത്താനുള്ള പാക് ശ്രമങ്ങള്‍ക്ക് വലിയ രീതിയില്‍ തടയിടാനും മോദിയുടെ നേതൃത്വത്തിന് സാധിച്ചുവെന്നും ഷഹ്സാദ് ചൌധരി പറയുന്നു.
കാർഷിക ഉൽപന്നങ്ങളിലും ഐടി വ്യവസായത്തിലും ഏറ്റവും മികച്ച ഉൽപ്പാദകരായി ഇന്ത്യ നിൽക്കുന്നു. റഷ്യ അമേരിക്കൻ ഉപരോധത്തിൻ കീഴിലാണ്, ഇന്ത്യയൊഴികെ മറ്റാർക്കും റഷ്യയുമായി സ്വതന്ത്രമായി വ്യാപാരം നടത്താനാവില്ല. ലോകത്തെ രണ്ട് എതിർ വൻസൈനിക ശക്തികൾ ഇന്ത്യ തങ്ങളുടെ സഖ്യകക്ഷിയാണെന്ന് അവകാശപ്പെടുന്നു. ഇതൊരു നയതന്ത്ര നേട്ടമല്ലെങ്കിൽ, മറ്റ് എന്താണെന്നും ഷഹ്സാദ് ചോദിക്കുന്നു.
Discussion about this post