ഇസ്ലാമാബാദ് : പണപ്പെരുപ്പവും, ദാരിദ്രവും മൂലം വലയുന്ന പാകിസ്താൻ അനുദിനം മോശമാവുകയാണ്. വിദേശ സഹായം ലഭിച്ചിട്ടും പാകിസ്താന്റെ സാമ്പത്തിക സ്ഥിതി അത്ര പെട്ടെന്നൊന്നും മെച്ചപ്പെടുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയാൽ പ്രതിസന്ധിയിലായ ജനങ്ങൾ സർക്കാരിനെ നിരന്തരം വിമർശിക്കുകയാണ്. പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ ലഡാക്കിൽ ചേരാൻ ദിവസങ്ങളായി പ്രതിഷേധത്തിലാണ്. പാകിസ്താന്റെ അവസ്ഥയിൽ എത്രയും വേഗം പുരോഗതി ഉണ്ടായില്ലെങ്കിൽ, ആ രാജ്യം കഷണങ്ങളായി വിഭജിക്കപ്പെടുമെന്നാണ് വിദേശ രാഷ്ട്രീയ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുഎസിലെ ഡെലവെയർ സർവകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് പ്രോഗ്രാമിന്റെ സ്ഥാപക ഡയറക്ടർ പ്രൊഫസർ മുക്തദാർ ഖാൻ പറയുന്നത് അനുസരിച്ച് പാകിസ്താൻ നിലവിൽ എല്ലാ നിലയിലും പ്രതിസന്ധിയിലാണ്. ഇപ്പോൾ ഇന്ത്യക്ക് യുദ്ധം പ്രഖ്യാപിക്കുകയോ പാക് അധീന കശ്മിർ പിടിച്ചെടുക്കുകയോ ആവാം.
രാഷ്ട്രീയ പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, സുരക്ഷാ പ്രതിസന്ധി, സ്വത്വ പ്രതിസന്ധി, പാരിസ്ഥിതിക പ്രതിസന്ധി എന്നിവയ്ക്കെല്ലാം പാകിസ്താനെ തകർക്കാനാകുമെന്നും അദ്ദേഹം പറയുന്നു. 2023-ൽ ഈ പ്രതിസന്ധികൾ കാരണം പാകിസ്താൻ ഛിന്നഭിന്നമാകുകയോ രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും പരാജയപ്പെടുകയോ ചെയ്യുമെന്ന് മുക്തദാർ ഖാൻ പറഞ്ഞു.
ഇത് സംഭവിച്ചാൽ ആയിരക്കണക്കിന് പാക് അഭയാർത്ഥികൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് ഇന്ത്യയിലേക്കാവും ഈ ഒഴുക്ക് കൂടുതൽ. ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടെന്നും മുക്തദാർ ഖാൻ പറഞ്ഞു. ഇമ്രാൻ ഖാൻ ചിലപ്പോൾ റാലി നടത്തുന്നു, ചിലപ്പോൾ പ്രസംഗം നടത്തുന്നു. രാജ്യത്ത് ഇതൊരു ഒരു വലിയ രാഷ്ട്രീയ കാഴ്ചയായി മാറിയിരിക്കുന്നു. ഈ രാഷ്ട്രീയ പ്രതിസന്ധി സർക്കാരിനെ ശരിയായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. സർക്കാരിന്റെ പ്രവർത്തനം അസാധ്യമായി.
പാകിസ്താനിൽ പണപ്പെരുപ്പം വളരെ കൂടുതലാണ്. പാകിസ്താന്റെ വളർച്ചാ നിരക്ക് വളരെ കുറവാണ്. കയറ്റുമതിയും വളരെ കുറവായതിനാൽ നിരവധി സാമ്പത്തിക പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. വിദേശനാണ്യം ഇല്ലാത്തതിനാൽ വിദേശത്ത് നിന്ന് ആവശ്യമുള്ളത് വാങ്ങാൻ പോലും കഴിയുന്നില്ല. വീഴ്ച വരുത്തിയാൽ, ക്രെഡിറ്റ് റേറ്റിംഗ് മോശമാകും, അപ്പോൾ വായ്പ ലഭിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. സുരക്ഷാ പ്രശ്‌നം പാകിസ്താനിൽ അതീവ ഗുരുതരമായ പ്രശ്‌നമായി മാറിയെന്നും പ്രൊഫസർ മുക്താർ ഖാൻ പറയുന്നു. പാകിസ്താനിൽ അടിക്കടിയുള്ള കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം എന്നിവ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുണ്ട് . ഈ ബുദ്ധിമുട്ടുകളെല്ലാം സർക്കാരിന് വെല്ലുവിളിയാകാം. ഇത് മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകും. 2023 പാകിസ്താനെ സംബന്ധിച്ചിടത്തോളം വളരെ പ്രതിസന്ധി നിറഞ്ഞ വർഷമായിരിക്കുമെന്നും മുക്താർ ഖാൻ പറയുന്നു.
Discussion about this post