ദിബ്രുഗഡ് : 11 മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറിൽ നിന്ന് ഭ്രൂണം കണ്ടെത്തി. 2 കിലോ ഭാരമുള്ള ഭ്രൂണം ഡോക്ടർമാരുടെ സംഘം വിജയകരമായി നീക്കം ചെയ്തു. അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് സ്വദേശികളുടെ മകന്റെ വയറ്റിൽ നിന്നാണ് ഭ്രൂണം നീക്കം ചെയ്തത്.
നവജാത ശിശുവിനെ വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ട്യൂമർ ഉണ്ടെന്ന് സംശയം തോന്നിയ ഡോക്ടർമാർ നവജാതശിശുവിന്റെ സിടി സ്കാൻ എടുത്തെങ്കിലും പരിശോധനാ റിപ്പോർട്ടിൽ നവജാതശിശുവിന്റെ വയറ്റിൽ ഭ്രൂണങ്ങൾ കണ്ടെത്തി. തുടർന്നാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ നടത്തി ഭ്രൂണം നീക്കം ചെയ്തത്. ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിച്ചുവെന്നും കുഞ്ഞിന്റെ ആരോഗ്യം ഇപ്പോൾ സാധാരണ നിലയിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. നിലവിൽ കുഞ്ഞ് നിരീക്ഷണത്തിലാണ്.
ഫീറ്റസ്-ഇൻ-ഫീറ്റു (എഫ്ഐഎഫ്) എന്ന രോഗാവസ്ഥയാണിത്. ഒരു ഭ്രൂണം അതിന്റെ ഇരട്ട ഭ്രൂണത്തിന്റെ ഉള്ളിൽ ഇരിക്കുന്ന അവസ്ഥ. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന അപൂർവ്വമായ ഈ അവസ്ഥയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒരു ഭ്രൂണം മറ്റൊരു ഭ്രൂണത്തിനുള്ള കയറിയിരിക്കുന്ന കേസുകൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post