ന്യൂഡൽഹി : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പുതിയ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ സ്മരണ ദിനത്തിലെ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. 21 ദ്വീപുകള്‍ക്ക് പരംവീര്‍ചക്ര നേടിയ ധീരസൈനികരുടെ പേരുകൾ നൽകി.
ഏറ്റവും വലിയ ദ്വീപിന് 1947 ല്‍ പാപിസ്താൻ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സോംനാഥ് ശർമയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എല്ലാത്തിനും ഉപരി രാജ്യമെന്നതായിരുന്നു പരമ വീരചിക്രം പുരസ്കാരം നേടിയവരുടെ ആദർശമെന്നും അത് അനശ്വരമാണെന്നും നരേന്ദ്രമോദി പറഞ്ഞു. നാമകരണം ചരിത്രമുഹൂർത്തമാണെന്നും യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചരിത്രപരമായ സവിശേഷതയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണയ്ക്ക് ആദരവ് നല്‍കുന്നതും കണക്കിലെടുത്താണ് പേരുകള്‍ നല്‍കിയത്. 2018-ല്‍ ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി റോസ് ദ്വീപുകളെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനര്‍ നാമകരണം ചെയ്തിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിനായി നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്‍റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ആർഎസ്എസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച നേതാജിയുടെ ജന്മവാർഷികത്തില്‍ ആർഎസ്എസ് സർസംഘചാലക് ഡോക്ടർ മോഹന്‍ ഭാഗവത് പങ്കെടുത്തു. രാജ്യത്തെ മഹത്തരമാക്കുകയായിരുന്നു നേതാജിയുടെ സ്വപ്നമെന്നും അതിനായി നാം കഠിനാധ്വാനം ചെയ്യണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു.
Discussion about this post