ന്യൂഡൽഹി : ഇന്ത്യയേയും, കേന്ദ്രസർക്കാരിനെയും അടച്ച് ആക്ഷേപിക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം ക്യാമ്പസിനുള്ളിൽ നടത്തി ഇസ്ലാം വിദ്യാർത്ഥികൾ . സർവകലാശാല അധികൃതരുടെ അനുമതിയില്ലാതെയാണ് ഹൈദരാബാദ് സർവകലാശാലയിൽ സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷനും മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷനും ചേർന്ന് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഈ ഡോക്യുമെന്ററിയുടെ പ്രദർശനം ജെഎൻയുവിൽ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ സർവകലാശാല അധികൃതർ ഇത് നിരോധിച്ചു. ഹൈദരാബാദ് സർവകലാശാലയിൽ നടന്ന സ്‌ക്രീനിങ്ങിൽ രണ്ട് ഇസ്ലാമിക വിദ്യാർത്ഥി സംഘടനകളിൽ നിന്നുമായി 50-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
വിഷയത്തിൽ സർവകലാശാല മാനേജ്‌മെന്റിന് പരാതി നൽകിയിട്ടുണ്ടെന്ന് എബിവിപി വിദ്യാർത്ഥി നേതാവ് മഹേഷ് പറഞ്ഞു. സ്‌ക്രീനിംഗ് സംഘടിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു സംഘടനകളും സർവ്വകലാശാല ക്യാമ്പസിനുള്ളിൽ അനുമതിയില്ലാതെയാണ് സ്‌ക്രീനിംഗ് നടത്തിയത്. ബോധപൂർവ്വം ഇന്ത്യയിൽ കലാപം ഉണ്ടാക്കാനുള്ള നീക്കം നടക്കുന്നതായും സംശയമുണ്ട്.
അതേസമയം, യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചില വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതായി വിവരം ലഭിച്ചുവെന്ന് പോലീസ് പറയുന്നു.ഇത്തരം പ്രവർത്തനങ്ങൾ സർവകലാശാലയിലെ സമാധാനത്തിനും സൗഹാർദത്തിനും ഭംഗം വരുത്തുമെന്ന് വ്യക്തമായതോടെയാണ് ജെ എൻ യുവിൽ ഇതിന്റെ പ്രദർശനം നിരോധിച്ചത്.
Discussion about this post