ന്യൂഡൽഹി : ഇന്ത്യയേയും , പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അപമാനിക്കുന്ന ‘ഇന്ത്യ- ദ മോദി ക്വസ്റ്റ്യൻ’ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം ജെ എൻ യുവിൽ നടത്താൻ നീക്കം . ജെഎൻയുഎസ്‌യുവിന്റെ പേരിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ഡോക്യുമെന്ററി പുറത്തിറക്കണമെന്ന് ലഘുലേഖ പുറത്തിറക്കിയിരുന്നു . ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സർവ്വകലാശാലാ അധികൃതർ പ്രദർശനം നിർത്തിവയ്ക്കണമെന്ന് ഉത്തരവിട്ടു .
ഡോക്യുമെന്ററി രാത്രി 9 മണിക്ക് കാണിക്കുമെന്നാണ് ലഘുലേഖയിൽ പറയുന്നത് . ഇക്കാര്യത്തിൽ ജെഎൻയു അധികൃതരിൽ നിന്ന് അനുമതിയും വാങ്ങിയിട്ടില്ല. ഇത്തരം പ്രവർത്തനങ്ങൾ സർവകലാശാലയിൽ സമാധാനവും ഐക്യവും തകർക്കുമെന്ന് അധികൃതർ പറയുന്നു. ‘ ബന്ധപ്പെട്ട വിദ്യാർത്ഥികളോ ബന്ധപ്പെട്ട വ്യക്തിയോ നിർദ്ദിഷ്ട പ്രോഗ്രാം ഉടനടി പ്രാബല്യത്തിൽ വരുത്താൻ നിർദ്ദേശിക്കുന്നു. ഇതിൽ വീഴ്ച വരുത്തിയാൽ സർവ്വകലാശാലയുടെ ചട്ടപ്രകാരം കർശന നടപടിയുണ്ടാകും.‘
എന്നാണ് ജെ എൻ യു അധികൃതർ നൽകിയ നിർദേശം. ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോടും യുട്യൂബിനോടും കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. പാകിസ്ഥാൻ വംശജനായ ബ്രിട്ടീഷ് എംപി ഇമ്രാൻ ഹുസൈൻ ഗുജറാത്ത് കലാപം ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിച്ചു. ഈ ഡോക്യുമെന്ററിയിൽ പറയുന്ന കാര്യങ്ങളോട് യോജിപ്പില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു.
Discussion about this post