മെൽബൺ : ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രം തകർത്തു. മെൽബണിലെ ആൽബർട്ട് പാർക്കിലെ ഹിന്ദു ക്ഷേത്രമാണ് ഖാലിസ്ഥാനി അനുകൂലികൾ തകർത്തത് . കഴിഞ്ഞ 15 ദിവസത്തിനിടെ മെൽബണിൽ നടക്കുന്ന മൂന്നാമത്തെ ക്ഷേത്ര ആക്രമണമാണിത്. ഇസ്‌കോൺ ക്ഷേത്രമാണ് തകർത്തത് . ഭക്തി യോഗ പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന കേന്ദ്രമാണ് ഓസ്‌ട്രേലിയയിലെ മെൽബൺ. തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രം തകർത്തത്.
ഖാലിസ്ഥാൻ സിന്ദാബാദ്, ഹിന്ദുസ്ഥാൻ മുർദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും ചുവരുകളിൽ എഴുതിയിരിക്കുന്നതായി ക്ഷേത്രഭരണാധികാരികൾ പറഞ്ഞു. ‘ക്ഷേത്രത്തിലുണ്ടായ ഈ നശീകരണ സംഭവത്തിൽ ഞങ്ങൾ അസ്വസ്ഥരും പ്രകോപിതരുമാണ്’ ഇസ്‌കോൺ ഭക്തർ പറഞ്ഞു. “കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, വിദ്വേഷം നിറഞ്ഞ അജണ്ട നടപ്പിലാക്കുന്ന, ഹിന്ദു ക്ഷേത്രം ആക്രമിക്കുന്നവർക്കെതിരെ നിർണായക നടപടി എടുക്കുന്നതിൽ വിക്ടോറിയ പോലീസ് പരാജയപ്പെട്ടു.
സമാധാനപരമായി നിലകൊള്ളുന്ന ഹിന്ദു സമൂഹത്തിന് എതിരെ, ഖലിസ്ഥാൻ അനുകൂലികൾ ആയുധമെടുക്കുന്നു . ജനുവരി 12 ന് ക്ഷേത്രം ആക്രമിക്കപ്പെട്ടു. കൃത്യം 5 ദിവസത്തിന് ശേഷം മറ്റൊരു ക്ഷേത്രം കൂടി ലക്ഷ്യമിട്ടിരുന്നു“ ഐടി കൺസൾട്ടന്റും , ഭക്തനുമായ ശിവേഷ് പാണ്ഡെ പറഞ്ഞു. ജനുവരി 17 ന് വിക്ടോറിയയിലെ കരം ഡോൺസിലെ ശിവ-വിഷ്ണു ക്ഷേത്രവും ഖലിസ്ഥാനി അനുകൂലികൾ ആക്രമിച്ചു. തമിഴ് ഹിന്ദു സമൂഹത്തിന്റെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമായ തായ് പൊങ്കലിന് ഭക്തർ ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ക്ഷേത്രം നശിപ്പിച്ച സംഭവം പുറത്തറിഞ്ഞത്.
ഓസ്‌ട്രേലിയയിലെ തമിഴ് ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരാണ് തങ്ങളെന്ന് വർഷങ്ങളായി ശിവ-വിഷ്ണു ക്ഷേത്രത്തിൽ ആരാധന നടത്തുന്ന ഉഷ സെന്തിലനാഥൻ പറഞ്ഞു. ‘ ഇത് ഞങ്ങളുടെ ആരാധനാലയമാണ്, ആരെയും ഭയക്കാതെ ഖാലിസ്ഥാന്റെ അനുയായികൾ വിദ്വേഷകരമായ സന്ദേശങ്ങൾ എഴുതി ക്ഷേത്രം നശിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.‘ അവർ പറഞ്ഞു. നേരത്തെ ജനുവരി 12ന് മെൽബണിലെ ഭഗവാൻ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ചുവരുകളിളും ഇന്ത്യൻ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയിരുന്നു.
Discussion about this post