ചരിത്ര ഗവേഷണ രംഗത്തെ ധീരതയുടെ പര്യായമാണ് പ്രൊഫസർ. സിഐ ഐസക്.കോട്ടയം സിഎംസ് കോളേജിലെ ചരിത്രവിഭാഗത്തിൽ ഗവേഷകനും അദ്ധ്യാപകനുമായി തുടങ്ങി അതിൻറെ തലവനായി 12 കൊല്ലം സേവനമനുഷ്ഠിച്ച് 2008ലാണ് അദ്ദേഹം വിരമിച്ചത്.
ചരിത്ര രചനയിൽ യൂറോപ്യൻ പക്ഷവും ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം അരങ്ങുവാഴുമ്പോൾ ഭാരത കേന്ദ്രീകൃത ചരിത്ര രചനയ്ക്ക് വഴിവെട്ടിയവരിൽ പ്രധാനിയായിരുന്നു അദ്ദേഹം.നാല്പത് കൊല്ലത്തോളം നീണ്ടു നിന്ന തൻറെ അക്കാദമിക് ജീവിതത്തിലും അതിനു ശേഷം ഇന്നുവരെ ചരിത്ര ഗവേഷണ രംഗത്തും അദ്ദേഹം നൽകിയ സംഭവനകൾ നിസ്തുലമാണ്.
കേരളത്തിൻറെ ക്രിസ്ത്യൻ ചരിത്രത്തിൽ അറിയപ്പെടാതെ കിടന്ന ഏടുകളെ അദ്ദേഹം വെളിവാക്കി തന്നു. ഖിലാഫത്തിൻറെ പേരിലുള്ള മലബാർ ഹിന്ദു വംശഹത്യ സ്വാതന്ത്ര്യ സമരമല്ലെന്ന സത്യം വിളിച്ചു പറഞ്ഞ വളരെ കുറച്ച് ചരിത്രകാരൻമാരിൽ ഒരാളാണ് അദ്ദേഹം. കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ ഡയറക്ടറിയിൽ നിന്ന് പുറത്താക്കാൻ ഏറ്റവും കൂടുതൽ സഹായിച്ചതും അദ്ദേഹത്തിൻറെ ഇടപെടലുകൽ തന്നെ.
1962ൽ കോട്ടയത്തിനടുത്ത് കറുകച്ചാലിലാണ് അദ്ദേഹത്തിൻറെ ജനനം. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിലാണ് പഠനം. 2015 മുതൽ ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റേറാറിക്കൽ റിസേർച്ചിലെ അംഗമാണ് പ്രൊഫസർ സിഐ ഐസക്. ഭാരതീയ വിചാര കേന്ദ്രത്തിൻറെ തുടക്കം മുതൽ സജീവമായി പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്ന അദ്ദേഹം വിചാരകേന്ദ്രം വൈസ് പ്രസിഡണ്ടായും, വർക്കിംഗ് പ്രസിഡണ്ടായും സേവനം ചെയ്തിട്ടുണ്ട്.
പ്രശസ്തമായ ചാണിക്കാമണ്ണിൽ കുടുംബാംഗമായ അദ്ദേഹം 71 ആം വയസ്സിലും തൻറെ പുതിയ ചരിത്ര പുസ്തകത്തിൻറെ പണിപ്പുരയിലാണ്.
Discussion about this post