കോഴിക്കോട്: പേരാമ്പ്ര സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പോസ്റ്ററുകൾ. ബീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് പ്രതികരണ വേദി എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബീനയുടെ കൊലയാളികളെ പുറത്തു കൊണ്ട് വരാനും അറസ്റ്റ് ചെയ്യാനും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ 23ന് വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു ബീനയെ വീടിന്റെ പുറക് വശത്തെ ചായ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 4 മണി വരെ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞാണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയത്.
മരണത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ചെമ്പനോട പുളിയുള്ള കണ്ടി പരേതനായ കുട്ടികൃഷ്ണന് കിടാവിന്റെയും സരോജനി അമ്മയുടെയും മകളാണ് ബീന. ഭര്‍ത്താവ് അരവിന്ദന്. മക്കള്‍ ഗൗതം കാര്‍ത്തിക്, ഗഗന് കാര്‍ത്തിക്.
Discussion about this post