ന്യൂഡൽഹി : അവിശ്വാസികളെ കുത്തിക്കൊന്ന് സിംഗപ്പൂരിൽ ഐഎസ് ആക്രമണം നടത്താൻ പദ്ധതിയിട്ട 18 കാരനെ സിംഗപ്പൂർ സുരക്ഷാസേന പിടികൂടി. മുഹമ്മദ് ഇർഫാൻ ദനിയാൽ ബിൻ മുഹമ്മദ് നൂർ എന്ന യുവാവാണ് അറസ്റ്റിലായത്.
സിംഗപ്പൂരിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു മുഹമ്മദ് ഇർഫാൻ ദനിയാൽ ബിൻ മുഹമ്മദ് നൂറിന്റെ ലക്ഷ്യം. ഇതിനായി ഐഎസിനെ പിന്തുണച്ച് സായുധ അക്രമം ആസൂത്രണം ചെയ്യുകയായിരുന്നു. ഒപ്പം മുഹമ്മദ് ഇർഫാൻ ഐഎസിനായി തുടർച്ചയായി ഒരു ഓൺലൈൻ പ്രചരണം നടത്താറുണ്ടായിരുന്നുവെന്നും സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
‘അവിശ്വാസികളെ’ കുത്തിക്കൊലപ്പെടുത്താൻ മുഹമ്മദ് ഇർഫാൻ പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം സൈനിക താവളങ്ങൾ ആക്രമിക്കാനും രാജ്യത്ത് ബോംബ് സ്ഫോടനം നടത്താനും തീവ്രവാദികളെ ഓൺലൈനിൽ റിക്രൂട്ട് ചെയ്യാനും ശ്രമിച്ചിരുന്നു. ശ്മശാനത്തെ അനിസ്ലാമികമായി കണക്കാക്കുന്നതിനാൽ ശ്മശാനം തകർക്കാൻ ബോംബും ഉണ്ടാക്കി. 2020 മുതൽ യുട്യൂബിൽ ഇസ്ലാമിക തീവ്രവാദികളുടെ പ്രസംഗങ്ങൾ ഇർഫാൻ കേൾക്കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
Discussion about this post