പട്ന: ബീഹാറിലെ സമഷ്ടിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ പാത അജ്ഞാതർ മോഷ്ടിച്ചു. സംഭവത്തിൽ റെയിൽവേ ഡിവിഷനിലെ സെക്യൂരിറ്റി കമ്മീഷണർ ഉൾപ്പെടെ രണ്ടുപേരെ സസ്പെൻഡ് ചെയ്തു.
ഔട്ട്പോസ്റ്റിന്റെ ചുമതല വഹിക്കുന്ന ശ്രീനിവാസ്, മധുബനിയുടെ ഹൗസ് കീപ്പിങ് അസിസ്റ്റന്റ് മുകേഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പണ്ടോൾ സ്റ്റേഷൻ മുതൽ ലോഹത്ത് ഷുഗർ മില്ല് വരെയുള്ള രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കാണ് മോഷണം പോയത്.ഷുഗർ മില്ല് അടച്ചുപൂട്ടിയതോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു.
റെയിൽവേ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതികളെ പിടികൂടാൻ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലൻസ് സംഘവും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.
Discussion about this post