ഗുരുഗ്രാം: ദളിത് കുടുംബത്തെ ആക്രമിച്ച് മുസ്ലീം ജനക്കൂട്ടം. ഗുരുഗ്രാമിലെ പട്ടൗഡിയിലാണ് സംഭവം. വർഷങ്ങളായി ഇവിടെ താമസിക്കുന്ന ദളിത് കുടുംബത്തെയാണ് മുസ്ലീം ആൾക്കൂട്ടം അക്രമിച്ചത്.
മാരകായുധങ്ങൾ ഇവർക്ക് നേരെ വീശിയതിനൊപ്പം, വീടുകൾ തകർക്കുകയും ചെയ്തു. ദളിത് കുടുംബത്തെ സഹായിക്കാനെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകരും ആക്രമിക്കപ്പെട്ടു. മുസ്ലീം ആൾക്കൂട്ടത്തെ ഭയന്ന് ദളിത് കുടുംബം വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതും നിർത്തി. സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
മുസ്ലീം സമുദായത്തിൽപ്പെട്ട ചിലർ തന്നെയും കുടുംബത്തെയും ഏറെ നാളായി പീഡിപ്പിക്കുകയാണെന്ന് ദളിത് കുടുംബാംഗം രാകേഷ് ആരോപിക്കുന്നു. മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും രാകേഷ് പറയുന്നു . അക്രമികൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോകളും തന്റെ പക്കലുണ്ടെന്ന് രാകേഷ് അവകാശപ്പെടുന്നു.
രാകേഷിന്റെ ബന്ധുക്കളാണ് വിവരം ബജ്‌റംഗ്ദൾ പ്രവർത്തകരെ അറിയിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ ബജ്‌റംഗ്ദൾ പ്രവർത്തകർ ഗുരുഗ്രാമിലെ ഇവരുടെ വീട്ടിലെത്തി. ഇതിനിടയിൽ 250 ഓളം വരുന്ന സംഘം ദളിത് കുടുംബത്തെ ആക്രമിക്കുകയായിരുന്നു. രാകേഷിന്റെ വീട്ടിൽ ഉണ്ടായിരുന്ന ബജ്‌റംഗ്ദൾ അംഗങ്ങൾക്കും ആക്രമണത്തിൽ പരിക്കേറ്റു. അക്രമിസംഘം രാകേഷിന്റെ വീട് അടിച്ചു തകർത്തു.
രാകേഷിന്റെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ സംഘം കല്ലെറിഞ്ഞ് തകർത്തതായി പരാതിയുണ്ട്. ഇതിനിടെ സംഭവസ്ഥലത്തുണ്ടായിരുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർ കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും രക്ഷിച്ച് മാറ്റി നിർത്തി. ബജരംഗ് ദൾ പ്രവർത്തകരാണ് പോലീസിൽ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞയുടൻ വൻ പോലീസ് സംഘം സ്ഥലത്തെത്തി. ബലം പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
രാകേഷിന്റെ വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ് അക്രമിസംഘത്തിന്റെ ലക്ഷ്യമെന്ന് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മോനു മനേസർ എന്ന ഹിന്ദു സംഘടനാ നേതാവ് പറഞ്ഞു. രാകേഷിന്റെ കുടുംബാംഗങ്ങളെ രക്ഷിക്കുന്നതിനിടെ താനും സംഘത്തിന്റെ ആക്രമണത്തിനിരയായതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post