പത്തനംതിട്ട : ഏനാദിമംഗലത്ത് വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ഏനാദിമംഗലം വടക്കെ ചെരിവില്‍ സുജാത (55) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണത്തില്‍ കമ്പിക്കൊണ്ട് അടിയേറ്റ സുജാതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.ചികിത്സയിൽ കഴിയവേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കാപ്പ കേസിലെ പ്രതിയായ സൂര്യലാലിന്‍റെ വീടിന് നേരെയാണ് ഇന്നലെ രാത്രിയില്‍ ആക്രമണമുണ്ടായത്. മക്കളോടുള്ള പകവീട്ടുന്നതിനായാണ് അക്രമിസംഘം രാത്രിയില്‍ വീട്ടിലെത്തിയതെന്നാണ് സൂചന.
ആക്രമണ സമയത്ത് മക്കളായ സൂര്യലാലും ചന്ദ്രലാലും വീട്ടിലില്ലായിരുന്നു. ഇതോടെ മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം സുജാതയെ കമ്പികൊണ്ട് തലയ്ക്ക് അടിയ്ക്കുകയും കല്ല് എറിയുകയും ചെയ്യുകയായിരുന്നു. കതക് പൊളിച്ച് വീട്ടിലെത്തിയ അക്രമി സംഘം വീട് തകര്‍ക്കുകയും വീട്ടുസാധനങ്ങള്‍ മുറ്റത്തെ കിണറില്‍ വലിച്ചെറിയുകയും ചെയ്‌തു.
സുജാതയുടെ മക്കളായ സൂര്യലാലും ചന്ദ്രലാലും നിരവധി കേസുകളില്‍ പ്രതികളാണ്. കൂടാതെ സൂര്യലാലിനെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.
Discussion about this post