പത്തനംതിട്ട: അടൂർ വീട്ടമ്മ വെട്ടേറ്റു മരിച്ച കേസില്‍ ഇവരുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവര്‍ അറസ്റ്റില്‍. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന്‍റെ തിരിച്ചടിയായിരുന്നു കൊലപാതകം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങൾക്കിടയിലുണ്ടായ സംഘർഷമാണു കൊലപാതകത്തിൽ കലാശിച്ചത്. സൂര്യലാൽ കാപ്പാ കേസിൽ പ്രതിയാണ്.
മണ്ണെടുപ്പിനെ എതിർത്ത സംഘത്തിൽ ഉൾപ്പെട്ട ഒരാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചവരാണ് അറസ്റ്റിലായവർ. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി സൂര്യലാലിനെയും ചന്ദ്രലാലിനെയും തിരഞ്ഞു വീട്ടിലെത്തിയ അക്രമികൾ, സുജാതയെ ആക്രമിക്കുകയായിരുന്നു. തോർത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികൾ എത്തിയത്.
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്. ഇവരിൽ 12 പേരെ പൊലീസ് തിരിച്ചറിഞ്ഞു. സുജാതയുടെ മക്കളെ മർദിക്കാനാണ് സംഘം മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്.
സംഘർഷത്തിൽ ഏനാത്ത് പൊലീസും കൊലപാതകത്തിന് അടൂർ പൊലീസും കേസെടുത്തു. രണ്ട് സംഭവങ്ങളും ചേർത്ത് അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്ത് പേരുടെ സംഘം അന്വേഷിക്കും. സംഭവത്തിന് ദൃക്സാക്ഷിയായ അയൽവാസി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. ഇവരുടെ മൊഴിയമനുസരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post