ന്യൂഡല്‍ഹി: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കോണ്‍ഗ്രസ് കരാറുണ്ടാക്കിയതില്‍ ചോദ്യങ്ങളുമായി സുപ്രീം കോടതി. എങ്ങനെയാണ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചൈനയുമായി കരാര്‍ സാധ്യമാകുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദിച്ചു. ഒരു രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടി മറ്റൊരു രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയുമായി കരാര്‍ ഉണ്ടാക്കുകയെന്നത് ഇതുവരെ കേട്ടിട്ടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ജി പിന്‍വലിച്ച് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്കി.
2008ലാണ് കോണ്‍ഗ്രസ് കരാറില്‍ ഒപ്പിട്ടത്. അടുത്തിടെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വീണ്ടും ചര്‍ച്ചയാവുകയും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. വിഷയത്തില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരെ സിബിഐയോ എന്‍ഐഎയോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പാര്‍ട്ടി കരാറിലെത്തിയതെന്നത് വിഷയത്തെ ഗൗരവമാക്കുന്നു. സോണിയയുടെ സാനിധ്യത്തില്‍ രാഹുല്‍ ഗാന്ധിയും അക്കാലത്ത് ചൈനീസ് വൈസ് പ്രസിഡണ്ടുമായിരുന്ന ഷീ ജിന്‍പിങ്ങുമാണ് കരാറില്‍ ഒപ്പിട്ടത്. ഏകാധിപത്യ ഭരണമുള്ള ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാറിലെത്തുകയെന്നാല് ആ രാജ്യവുമായി കരാറിലെത്തുന്നതിന് തുല്യവുമാണ്. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന ഒരു കോടി രൂപ നല്‍കിയതായും ഇതിനിടെ പുറത്തുവന്നിരുന്നു.
Discussion about this post