തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ എന്നപേരിലെത്തിയ പാഴ്സല്‍ കാര്‍ഗോ കോംപ്ലക്സില്‍നിന്ന് തിടുക്കപ്പെട്ട് മാറ്റിയതില്‍ ദുരൂഹത. ശംഖുംമുഖം കാര്‍ഗോ കോംപ്ലക്സില്‍നിന്ന് തുറന്ന ലോറിയിലാണ് ഇവ കോണ്‍സുലേറ്റിലേക്ക് മാറ്റിയത്. സമീപത്തെ എഫ്.സി.ഐ. ഗോഡൗണില്‍നിന്ന് അരി കടത്തുന്ന ലോറിയാണിത്. വലിയതുറയ്ക്കുസമീപം താമസിക്കുന്ന അലിയുടേതാണ് കെ.എല്‍. 01 സി 6264 എന്ന രജിസ്ട്രേഷനുള്ള ലോറി. 4479 കിലോഗ്രാം പാഴ്സല്‍ കൊണ്ടുപോകാന്‍ വലിയ ലോറിയുടെ ആവശ്യമില്ല. പാഴ്സലില്‍ മതഗ്രന്ഥങ്ങളാണെന്ന് അവകാശപ്പെടുമ്പോഴും അവ ലോറിയില്‍ കടത്തിയതാണ് സംശയത്തിന് ഇടനല്‍കുന്നത്. പാഴ്സല്‍ കോണ്‍സുലേറ്റില്‍ എത്തിച്ചത് മാര്‍ച്ച് ആറിനാണ്. വെള്ളിയാഴ്ചയായതിനാല്‍ അന്ന് കോണ്‍സുലേറ്റിന് അവധിയായിരുന്നു.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരൊന്നും സ്ഥലത്തില്ലായിരുന്നു. പാഴ്സല്‍ ഇടപാടിനെക്കുറിച്ച് അറിവുള്ളവര്‍മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പാഴ്സലിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതാണ് ഈ ക്രമീകരണമെന്നും അറിയുന്നു. ഇവയില്‍ ചിലതാണ് പിന്നീട് സര്‍ക്കാര്‍ വാഹനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതാണ് സി ആപ്റ്റ്. വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെ ഇതില്‍ ആരോപണം നിലനില്‍ക്കുകയാണ്. പാഴ്സലില്‍ സ്വര്‍ണമായിരുന്നെന്നും സര്‍ക്കാര്‍ വാഹനത്തില്‍ ജലീല്‍ ഇത് കടത്തിയെന്നുമാണ് ആരോപണം. ഭക്ഷ്യക്കിറ്റുകളാണെന്ന് ആദ്യം വിശദീകരിച്ച ജലീല്‍ പിന്നീട് ഖുറാനാണെന്ന്് അവകാശപ്പെട്ടു. മതവികാരത്തെ മുതലടെുത്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് മന്ത്രിയുടേത്.
Discussion about this post