കൊച്ചി: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച സാഹചര്യത്തിലാണ് വിമര്‍ശനം. സാമുദായിക സെക്കുലര്‍ പാര്‍ട്ടി എന്ന നിലയിലാണ് ജനങ്ങള്‍ മുസ്ലിം ലീഗിനെ മനസ്സിലാക്കിയിട്ടുള്ളത്. പ്രത്യയശാസ്ത്രപരമായി ഒരു തീവ്ര പാന്‍ ഇസ്ലാമിക് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് കൈകോര്ക്കുകയെന്നാല് ലീഗിന്റെ രാഷ്ട്രീയം സമ്പൂര്‍ണ്ണമായും മാറുകയാണ്. ഇത്രനാളും അണിഞ്ഞിരുന്ന അതിന്റെ സെക്കുലര്‍ മുഖംമൂടി അവര്‍ അഴിച്ചുമാറ്റുകയാണ്. മുസ്ലിം രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ തീവ്ര മതരാഷ്ട്രീയത്തിന് സ്വീകാര്യത ലഭിക്കുകയാണ് എന്നാണര്‍ത്ഥം. ഹാഗിയ സോഫിയ സംഭവത്തില്‍ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സൈദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ചന്ദ്രികയിലൂടെ അത് പ്രഖ്യാപിക്കുകയും ചെയ്തു. മുസ്ലിം ലീഗിലെ ‘മുതിര്‍ന്ന’ നേതാക്കള്‍ മൗനത്തിലൂടെ അതിനു സമ്മതവും നല്കി. മുസ്ലിം ലീഗ് മറയില്ലാതെ അതിന്റെ ‘തനിസ്വരൂപം’ (സ്വത്വം) കാട്ടിത്തുടങ്ങിയോ? ഇന്ത്യയുടെ ചരിത്രത്തില്‍ സമാന സംഭവങ്ങള്‍ സ്വാതന്ത്ര്യ സമരകാലത്തുണ്ടായിട്ടുണ്ട് എന്നത് സുഖകരമായ ഒരു ഓര്‍മ്മയല്ല. കെസിബിസി മാസികയായ ജാഗ്രതയില്‍ പാന്‍ ഇസ്ലാമിക്ക് രാഷ്ട്രീയം പിടിമുറുക്കുന്നോ? എന്ന ലേഖനത്തില്‍ ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് ചൂണ്ടിക്കാട്ടി.
ബിജെപിയുടെ സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാന്‍ വിശാലമായ ദളിത്-മുസ്ലിം പിന്നോക്ക ഐക്യം എന്ന മുദ്രാവാക്ക്യത്തോടു കൂടിയാണ് സ്വത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജ്ജീവമയിട്ടുള്ളത്. ഇതില്‍ പതിയിരിക്കുന്ന അപകടം ചെറുതല്ല. കാരണം, ‘സ്വത്വ രാഷ്ട്രീയം’ എന്ന ലേബലില്‍ ഇസ്ലാമിക മതരാഷ്ട്രീയത്തെ അവതരി പ്പിക്കുകയും അത് രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ ത്തന്നെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ദളിത് പിന്നോക്ക മുദ്രാവാക്യങ്ങളാകട്ടെ ഉപരിപ്ലവമായി നില്ക്കുക മാത്രം ചെയ്യുന്നു. കേരളത്തിലെ സാംസ്കാരരികരാഷ്ട്രീയ ചിന്തകര്‍ ഇക്കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയോ, ഇത് ഹിന്ദുത്വ രാഷ്ട്രീയത്തോളം അപകടകരമല്ല എന്ന രീതിയില്‍ വ്യാഖ്യാനിക്കുകയോ ചെയ്യുന്നു. ഈ വിധത്തില്‍, ജമാ അത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടിന് വെള്ളപൂശാന്‍, കേരളത്തിലെ പുരോഗമന സെക്കുലര്‍ കാഴ്ചപ്പാടുള്ളവര്‍ എന്ന് പൊതു സമൂഹം കരുതുന്നവര്‍ പോലും ശ്രമങ്ങള്‍ നടത്തുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കാനും എതിര്‍ക്കാനും എന്നപേരില്‍ ‘ഇസ്ലാം മതരാഷ്ട്രീയത്തെ പ്രോത്സാ ഹിപ്പിച്ചു വളര്‍ത്തുന്ന സാംസ്കാരികരാഷ്ട്രീയ ബുദ്ധിജീവികള്‍’, യഥാര്‍ത്ഥത്തില്‍, ഒരു പ്രത്യേക മതസാംസ്കാരികനിയമ വ്യവസ്ഥയിലേക്കു രാജ്യത്തെയും ലോകത്തെയും ചുരുക്കിക്കൊണ്ടു വരണം എന്ന രാഷ്ട്രീയ നിര്ബന്ധബുദ്ധിക്ക് കൂട്ടുനില്‍ക്കുകയാണ്.
കേരളത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ ‘പരിസ്ഥിതി ദളിത് മനുഷ്യാവകാശ’പ്രവര്‍ത്തനങ്ങളി ലൂടെ സെറ്റു ചെയ്യപ്പെടുന്ന അജണ്ടകളും ടാര്‍ജറ്റ് ചെയ്യപ്പെടുന്ന സമൂഹങ്ങളും ഏതൊക്കെയെന്നത് ഇക്കൂട്ടരുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഇടപടലുകളില്നിന്ന് തികച്ചും വ്യക്തമാണ്. സംഘടിതമായി ആസൂത്രണം ചെയ്യപ്പെടുന്ന മാധ്യമ കോലാ ഹലങ്ങളും ചില പ്രത്യേക സമരമുറകളും ശ്രദ്ധിച്ചിട്ടുള്ള വര്‍ക്ക്, അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അതിതീവ്ര സ്വഭാവമുള്ള (വര്‍ഗീയ) നിലപാടുകളും (സാമുദായിക) സ്പര്‍ദ്ധയും (രാഷ്ട്രീയ) ലക്ഷ്യങ്ങളും വ്യക്തമാവും. കേരളത്തില്‍, പരിസ്ഥിതിയുടെ പേരില്‍ കുടിയേറ്റ കര്‍ഷകര്‍ ആക്രമിക്കപ്പെടുമ്പോഴും, ദളിതുസ്നേഹത്തിന്റെ പേരില്‍ ക്രിസ്തീയസഭകളുടെ മേല്‍ കുതിരകയറുമ്പോഴും, മനുഷ്യാവകാശത്തിന്റെ പേരില്‍ കത്തോലിക്കാസഭയിലെ മെത്രാന്മാരെയും വൈദികരെയും സന്യസ്തരെയും ചളി വാരിയെറി യുമ്പോഴും, പണത്തിന്റെയും രാഷ്ട്രീയ സ്വാധീന ത്തിന്റെയും ബലത്തില്‍ മീഡിയ വിലയ്ക്കെടുക്ക പ്പെടുമ്പോഴും ആരാണ് പിന്നില്‍ എന്ന് രണ്ടാമ തൊന്ന് ആലോചിക്കേണ്ടതില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു!
എന്തുകൊണ്ട് മറ്റു മതങ്ങളെയും സമുദായങ്ങളെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗമായ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ലക്ഷ്യം വയ്ക്കുന്നു എന്നു മനസ്സിലാക്കാന്‍ ജമാ അത്തെ ഇസ്ലാമിയുടെ നയപരിപാടികള്‍ വ്യക്തമാക്കുന്ന അതിന്റെ കോണ്സ്റ്റിട്യൂഷന് ശ്രദ്ധിച്ചാല്‍ മതി. ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥവും (ഖുര്‍ആന്‍) നബിചര്യയും (സുന്ന) മാനദണ്ഡമാകുന്നതും, ഇസ്ലാമിക നിയമം (ശരിയത്ത്) അക്ഷരംപ്രതി അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടിരിക്കുന്നതുമായ ഇസ്ലാമിക രാജ്യം (‘ദീന്’) സ്ഥാപിക്കുക എന്നതാണ് ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപക ലക്ഷ്യം. ഇന്ത്യയില്‍ ഇതു യാഥാര്‍ഥ്യമാക്കാന്‍ മറ്റു മതസമുദായങ്ങളുടെയും രാജ്യത്തിന്റെ സെക്കുലര്‍ ജനാധിപത്യ സംവിധാനങ്ങളുടെയും അടിത്തറ ഇളക്കുക എന്ന ബാധ്യതയും ഉത്തരവാദിത്തവുമാണ് അവര്‍ ഇപ്പോള്‍ കേരളത്തിലുള്‍പ്പെടെ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്! ഇസ്ലാമിക രാജ്യത്തിലേക്കുള്ള മാര്ക്ഷരേഖയും ‘വഴിയടയാളങ്ങളുമായി’ അവര്‍ മുന്നേറുകയാണ്. ഈ പശ്ചാത്തലത്തില്‍, കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് ഉരുത്തിരിയുന്ന പുതിയ സമവാക്യങ്ങള്‍ കാണുമ്പോള്‍, കേരളത്തില്‍ വരാനിരിക്കുന്ന നാളുകള്‍ ഉത്ക്കണ്ഠയുണ്ടാക്കുന്നത് സ്വാഭാവികം മാത്രം.
ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത, കേരള രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയെയും മുന്നണിയെയും ആശ്ചര്യപ്പെടുത്തിയതായി കണ്ടില്ല. സ്വത്വരാഷ്ട്രീയം പടര്‍ന്നു പന്തലിച്ച കാഷ്മീരിന്റെ മാതൃകയില്‍ കേരളവും സമീപഭാവിയില്‍ പ്രത്യേക നിയമങ്ങളും, പ്രത്യേക പദവിയും, പ്രത്യേക ദേശീയഗാനവും, പ്രത്യേക ദേശീയപതാകയു മൊക്കെയുള്ള ഒരു പ്രദേശമായിക്കാണാന്‍ കേരളത്തിന്റെ സെക്കുലര്‍ ജനാധിപത്യബോധം തയ്യാറാകുമോ? കാഷ്മീരില്‍ നീക്കം ചെയ്യപ്പെട്ട ഇത്തരം ‘പ്രത്യേകത’കളെപ്പറ്റിയുള്ള ഉത്കണ്ഠ കളാണ് കേരളത്തിന്റെയും സാംസ്കാരിക രംഗത്തെ ഈയിടെ ഏറെ അസ്വസ്ഥമാക്കിയത്! സി. എ. എ. വിഷയത്തില്‍ നടന്ന ചര്‍ച്ചകളും അതിന്റെ ഭരണ ഘടനാപരവും നിയമപരവുമായ സാധുതയുടേ തിനേക്കാള്‍ സ്വത്വ രാഷ്ട്രീയത്തിന്റെ മുഖമായ ‘ഇരവാദത്തില്‍’ ഊന്നിയുള്ളതായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. ഇതിന്റെ അടുത്ത ഘട്ടമായാണ് ഇപ്പോള്‍ മുസ്ലിം ലീഗിന്റെ പ്രഖ്യാപനമുണ്ടാ യിരിക്കുന്നത്. ‘വാരിയന്കുന്നന്മാരെ’ നെഞ്ചേറ്റി ലാളി ക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പശ്ചാത്തല മുള്ളവര്പോലും അമിതാവേശം കാട്ടുന്ന ഒരു കാലത്ത്, ‘മതരാഷ്ട്രം’ എന്ന സ്വപ്നം ലാളിക്കുന്ന വരുടെ എണ്ണം കൂടിവരുന്നതില്‍ അത്ഭുതമില്ല. ഈ ആധുനിക കാലത്തും, രാഷ്ട്രീയമെന്നാല്‍ ആരോമലുണ്ണിമാരുടെ കുടിപ്പക തീര്‍ക്കലാണെന്നാണ് അവര്‍ ധരിച്ചുവച്ചിരിക്കുന്ന തെന്നു തോന്നുന്നു! പക്ഷെ, അതല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റു മുഖ്യധാര രാഷ്ട്രീയം എന്ന് തെളിയി ക്കാന്‍ ആ പാര്‍ട്ടിക്കും ബാധ്യതയുണ്ട്. ലേഖനം വിശദീകരിക്കുന്നു.
Discussion about this post