തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍. രണ്ട് മാസത്തെ ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. എന്നാല്‍ ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ മാത്രമേ നല്‍കാനാകൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ കാലയളവിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ലെന്ന് വിശദീകരണം.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്നു എന്‍.ഐ.എ വിവരങ്ങള്‍ തേടിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വേണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നാണു സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. സരിതും സ്വപ്നയും സന്ദീപും അറസ്റ്റിലായപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും ചീഫ് സെക്രട്ടറിയില്‍ നിന്നു എന്‍ഐഎ വിവരങ്ങള്‍ തേടിയിരുന്നു. അതിനു പിന്നാലെയാണ് ദൃശ്യങ്ങള്‍ തേടി സെക്രട്ടറിയേറ്റിലെത്തിയത്. കള്ളക്കടത്തു നടന്ന രണ്ടു മാസത്തിനുള്ളില്‍ പ്രതികള്‍ ശിവശങ്കറിന്റെ ഔദ്യോഗിക ഓഫിസിലും എത്തിയെന്നാണ് എന്‍ഐഎയ്ക്ക് കിട്ടിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുമാസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.
സെക്രട്ടേറിയറ്റിലെ സിസിടിവിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ സാധിക്കും. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്താണ് സിസിടിവി സ്ഥാപിച്ചതെങ്കിലും അന്ന് 14 ദിവസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളൂ. ആറു മാസത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കണമെന്നു സോളര്‍ കേസ് അന്വേഷണ കമ്മിഷന് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണു കഴിഞ്ഞ സര്‍ക്കാര്‍ ഒരു വര്‍ഷം വരെയുള്ള ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സാങ്കേതിക സൗകര്യം ഒരുക്കിയത്. ക്യാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കില്‍ അവരുടെയും അവരെ സഹായിച്ചവരുടെയും ദൃശ്യങ്ങള്‍ വീണ്ടടെടുക്കാന് സാധിക്കും. ഇത് തടയിടാനാണ് പിണറായിയുടെ നീക്കം. ശിവശങ്കരനെതിരെ തെളിവു കിട്ടിയാല്‍ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്നതാണ് കാരണം.
Discussion about this post