ജയ്പൂർ: രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ പിലിബംഗ പ്രദേശത്ത് ഒരു കോൺഗ്രസ് കൗൺസിലർ രണ്ട് ഹിന്ദു സാധുക്കളെ മർദ്ദിക്കുന്നതായുള്ള വീഡിയോ വൈറൽ. റിപ്പോർട്ടുകൾ പ്രകാരം മർദ്ദിക്കുന്ന ആൾ പൂനം മഹാന്ത് എന്നാണ് തിരിച്ചറിഞ്ഞത്. വാർഡ് നമ്പർ 35 ന്റെ കൗൺസിലറായ അവർ ഈ വർഷം ജനുവരിയിൽ കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ വൈറലായ ഒരു വീഡിയോയിൽ, ഈ ട്രാൻസ്ജെൻഡർ കോൺഗ്രസ് കൗൺസിലർ രണ്ട് ഹിന്ദു സന്യാസിമാരെ അടിക്കുകയും ഒരു മൂലയിൽ തള്ളി എറിയുകയും ചെയ്തു.
“കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് നിങ്ങളുടെ മാസ്ക് എവിടെ?” എന്ന് ചോദിച്ചാണ് ഇവർ അവരെ അടിച്ചത് , എന്നാൽ ഇവർക്ക് സ്വയം മാസ്കോ ഒന്നും ഇല്ലായിരുന്നുവെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ഇവർ സന്യാസിമാരിൽ ഒരാളുടെ കയ്യിൽ നിന്ന് വാദി പിടിച്ചു വാങ്ങി അടിക്കാൻ ഓങ്ങുകയും ചെയ്തു. ഒരിക്കൽ തലയ്ക്ക് മർദ്ദിച്ചതിനാൽ വീണ്ടും മർദ്ദിക്കുമെന്നു കരുതി ഭയന്ന് സന്യാസിമാരിൽ ഒരാൾ തന്റെ കഴുത്തിലെ തുണി മാസ്ക് ആയി വെക്കുകയും ചെയ്തു.
തുടർന്ന് മറ്റേ സന്യാസിയെ അടിക്കുകയും മാസ്ക് ധരിക്കാൻ ആജ്ഞാപിക്കുകയും കയ്യിലെ വടികൊണ്ട് ഒരു സാധുവിനെ അടിക്കുകയും ചെയ്തു. മുഖംമൂടിയില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്നതിനാലാണ് താൻ സാധുമാരെ തടഞ്ഞതെന്ന് സംഭവം വിവാദമായപ്പോൾഅവർ വാദിച്ചു.
बिन मास्क घूम रहे संतों को कांग्रेस पार्षद ने पीटा,
पार्षद ने ख़ुद भी मास्क नहीं लगाया, विडियो वायरल#Rajasthan #Hanumangarh #MaskUp pic.twitter.com/J2GY3Wm24P
— News24 (@news24tvchannel) April 27, 2021
സോഷ്യൽ മീഡിയ ഇവർക്കെതിരെ തിരിഞ്ഞതോടെ മറ്റൊരു വീഡിയോ ഇവരും കൂട്ടരും വൈറലാക്കുകയും അതിൽ സാധുക്കളെ വിളിച്ചു മാന്യമായി ദയവായി മാസ്ക് ധരിക്കു എന്ന് പറഞ്ഞു മാസ്ക് കൊടുക്കുന്നതായി അഭിനയിക്കുകയും ചെയ്തു. ഇവർ മൂലം പാർട്ടിക്കുണ്ടാകുന്ന നാണക്കേട് മറയ്ക്കാൻ ആയിരുന്നു ഇവരുടെ ശ്രമം. എന്നാൽ ആദ്യത്തെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമുയർത്തി പ്രചരിക്കുന്നത്.
Discussion about this post