കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തോല്‍വി. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് 1957 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്റെ സിറ്റിങ് മണ്ഡലമാണ് നന്ദിഗ്രാം.നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു.
എന്നാല്‍, മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പിച്ചത്തോടെ മുഖ്യമന്ത്രി ആരാകുമെന്ന അനിശ്ചിതത്വതിലാണ് പാര്‍ട്ടി നേതൃത്വം . നിലവില്‍ 294 മണ്ഡലങ്ങളില്‍ 212 ഇടത്ത് തൃണമൂലും 78 മണ്ഡലങ്ങളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. മറ്റ് പാര്‍ട്ടികള്‍ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മമത ബാനര്‍ജി വീല്‍ ചെയര്‍ ഉപേക്ഷിച്ചു.
read also: പശ്ചിമ ബംഗാളിൽ ടിഎംസിയുടെ വിജയത്തിന് തൊട്ടുപിന്നാലെ മമത ബാനർജി വീൽചെയർ മാറ്റി ഓടി നടന്നു!!
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് വീല്‍ ചെയറിലായ മമത ആദ്യമായാണ് നടന്നു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ഇതിനിടെ ബംഗാളില്‍ സ്വാധീനം വര്‍ധിപ്പിച്ചതില്‍ വിറളി പിടിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകള്‍ തീയിട്ട് നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post