മുംബൈ : നടി തുനിഷ ശർമ്മ ആത്മഹത്യ ചെയ്ത കേസിൽ സഹനടൻ ഷീസാൻ ഖാന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി. കേസിൽ ഇതുവരെ 27 പേരുടെ മൊഴി രേഖപ്പെടുത്തി. ഷീസാൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വസായ് കോടതിയിൽ അറിയിച്ചു. ഇമെയിൽ ഐഡി, പാസ്വേഡ് എന്നിവ വെളിപ്പെടുത്തുന്നില്ലെന്നും പോലീസ് പറഞ്ഞു . അതേസമയം, ഷീസാന്റെ ഫോൺ പോലീസിന്റെ പക്കലുണ്ടെന്നും അതിനാൽ കസ്റ്റഡി ആവശ്യമില്ലെന്നും ഷീസാന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം, വിഷയത്തിൽ ഉടൻ വാർത്താസമ്മേളനം നടത്തുമെന്ന് അവകാശപ്പെട്ട് ഷീസാന്റെ കുടുംബം രംഗത്ത് വന്നിട്ടുണ്ട് . പോലീസ് കസ്റ്റഡിയിലുള്ള സഹോദരനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അവർ പറഞ്ഞു. ഷീസാൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും , തുനിഷ ഹിജാബ് ധരിക്കാൻ തുടങ്ങിയതും, കുടുംബവുമായി അകന്നതും ഷീസാനുമായി അടുത്തതോടെയാണെന്നും തുനിഷയുടെ അമ്മ വനിതാ ശർമ്മ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
ഷീസാൻ തന്റെ മകളോട് വിലകൂടിയ സമ്മാനങ്ങൾ ആവശ്യപ്പെടുമായിരുന്നുവെന്നും, പണം വാങ്ങിയിരുന്നതായും വനിതാ ശർമ്മ ആരോപിച്ചു. ചെറുപ്പത്തിൽ തന്നെ സിനിമയിലും ടിവിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് തുനിഷ. മുംബൈയിലെ ഭയന്ദറിലെ സ്വന്തം ഫ്ലാറ്റ് ഉൾപ്പെടെ 15 കോടിയുടെ സ്വത്തുക്കളാണ് തുനിഷയുടെ പേരിൽ ഉള്ളത്.
Discussion about this post