ലക്നൗ ; അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനെ ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സഹറൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. സഹറൻപൂർ സ്വദേശിയായ ചിരാഗുദ്ദീൻ എന്ന അസ്ഹറുദ്ദീനാണ് പിടിയിലായത്.
യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്ന കേസിലെ പ്രതിയാണ് ചിരാഗുദ്ദീൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ (എക്യുഐഎസ്), ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) എന്നിവയുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയമുണ്ട് .
യുവാക്കളെ ഭീകരസംഘടനയിൽ എത്തിക്കാനായി ചിരാഗുദ്ദീൻ “ജിഹാദി വീഡിയോകളും ലേഖനങ്ങളും” പ്രചരിപ്പിക്കാറുണ്ടായിരുന്നുവെന്നും അൽ-ഖ്വയ്ദ (എക്യുഐഎസ്), ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് എന്നിവയുമായി അവരെ ബന്ധിപ്പിക്കാൻ സജീവമായി പ്രവർത്തിക്കുകയായിരുന്നുവെന്നും എഡിജി യുപി എടിഎസ് നവീൻ അറോറ പറഞ്ഞു.
ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശരീഅത്ത് നിയമം നടപ്പിലാക്കാനായി ചിരാഗുദ്ദീൻ പ്രവർത്തിക്കുന്നുണ്ടെന്നും നവീൻ അറോറ പറഞ്ഞു.
Discussion about this post