ന്യൂഡൽഹി: 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനായി എത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് ഇന്ത്യ. അഞ്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് അബ്ദുൽ ഫത്താഹ് എൽ-സിസിയെ അനുഗമിച്ച് ന്യൂഡൽഹിയിലെത്തിയത്. എൽ-സിസിക്ക് രാഷ്ട്രപതി ഭവനിൽ ആചാരപരമായ ഔദ്യോഗിക സ്വീകരണം നൽകും. reഇന്ത്യൻ പ്രധാനമന്ത്രി ദ്രൗപതി മുർമു , പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി ഈജിപ്ഷ്യൻ പ്രസിഡണ്ട് ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് പുഷ്പചക്രം അർപ്പിക്കും.
“ഇതാദ്യമായാണ് ഈജിപ്തിന്റെ പ്രസിഡന്റിനെ നമ്മുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്നത്. ഈജിപ്ഷ്യൻ ആർമിയിൽ നിന്നുള്ള സൈനിക സംഘവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും, പ്രസിഡന്റ് സിസിയുടെ സന്ദർശനം ഇന്ത്യയും ഈജിപ്തും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
“ഭാരതത്തിൻരെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി താങ്കളെത്തിയതിൽ രാജ്യം വളരെ അധികം സന്തോഷിക്കുന്നു, ഈജിപ്ഷ്യൻ പ്രസിഡണ്ടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനുവരി 24 മുതൽ 27 വരെയുള്ള നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് എൽ-സിസി ന്യൂഡൽഹിയിൽ എത്തിയത്.
Discussion about this post