തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേടില്‍ സിബിഐ അന്വേഷണം വന്നതോടെ പിണറായി സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍. അഴിമതി സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയാണ് വിജിലന്‍സ് വകുപ്പ് ഭരിക്കുന്നത്. അദ്ദേഹം തന്നെയാണ് ലൈഫ് മിഷന് ചെയര്‍മാനും. ഇതോടെ അന്വേഷണം പ്രഹസനമാകുമെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതിനിടെയാണ് സിബിഐ എത്തിയത്.
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയപരമായി മോഡി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം സിപിഎം ഉള്‍പ്പെടെ ഉയര്‍ത്തുന്നുണ്ട്. സ്വര്‍ണക്കടത്തില്‍ അന്വേഷണത്തെ ആദ്യം സ്വാഗതം ചെയ്ത പാര്‍ട്ടി ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഇതേ ആക്ഷേപം ഉയര്‍ത്തുകയാണ്. അപ്പോഴാണ് ലൈഫ് മിഷനില്‍ സിബിഐയും അന്വേഷണം ഏറ്റെടുത്തത്. ഇതിനെതിരെ സിപിഎം രംഗത്തെത്തിക്കഴിഞ്ഞു. നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പാര്‍ട്ടി പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയമട്ടിലാണ് സി.ബി.ഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിപിഎം ആരോപിക്കുന്നു.
എന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിരോധം തകര്‍ക്കുകയാണ് നേരത്തെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ധനമന്ത്രി തോമസ് ഐസക്കും നടത്തിയ പരാമര്‍ശങ്ങള്‍. പദ്ധതിയില്‍ 4.25 കോടിയുടെ അഴിമതി നടന്നതായി കൈരളി ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അവതാരകനായ ബ്രിട്ടാസ് വെളിപ്പെടുത്തിയിരുന്നു. ഇത് അക്ഷരംപ്രതി ശരിയാണെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത തോമസ് ഐസക്കിന്റെ മറുപടി. ഇരുവരുടെയും വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മാധ്യമ ഉപദേഷ്ടാവും മന്ത്രിയും തന്നെ അഴിമതി സമ്മതിച്ച കേസിലെ അന്വേഷണം എങ്ങനെയാണ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിക്കാന്‍ സാധിക്കുകയെന്നാണ് ചോദ്യമുയരുന്നത്.
Discussion about this post