തിരുവനന്തപുരം: കിഫ്ബിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പദ്ധതികൾ എന്തെന്ന് അന്വേഷണവുമായി ഇഡിക്ക് പിന്നാലെ ആദായനികുതി വകുപ്പും . കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണം നേരിടുന്ന കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ അന്വേഷണം.കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ആരോപിച്ച സിഎജി റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് ഇഡി നടപടി.
കിഫ്ബിയിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കും എത്തുമെന്നാണ് സൂചന. വിദേശ നാണയ വിനിമയ നിയമം (ഫെമ) ലംഘിച്ചതായാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചു. കരാറുകാര്‍ക്കു പണം നല്‍കിയതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ പദ്ധതിയുടെയും നികുതി വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിക്കണമെന്നും നോട്ടിസില്‍ പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെയാണ് കിഫ്ബിയെ പൂട്ടാന്‍ മറ്റൊരു കേന്ദ്ര ഏജന്‍സി കൂടി എത്തുന്നത്.
Discussion about this post