കൊച്ചി : കേരളത്തിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ പലർക്കും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), അൽ ഖ്വയ്ദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എൻ ഐ എ .കൊച്ചിയിലെ പ്രത്യേക കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് എ ഐ എ ഈ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത് .
കേരളത്തിൽ നിന്ന് അറസ്റ്റിലായ 11 നേതാക്കളുടെ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് എൻ ഐ എ സത്യവാങ്മൂലം സമർപ്പിച്ചത് .നിരോധിത സംഘടനയ്ക്ക് മറ്റ് സമുദായ നേതാക്കളുടെ വിവരങ്ങൾ ശേഖരിക്കാനും , പട്ടിക തയ്യാറാക്കാനും “രഹസ്യ വിഭാഗം” ഉണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സംഘടന തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ട പലർക്കും പോപ്പുലർ ഫ്രണ്ടുമായി ബന്ധമോ മുൻ ബന്ധമോ ഉണ്ടായിരുന്നില്ല. പലരെയും സമൂഹത്തിൽ ഭീകരതയുടെ സന്ദേശം നൽകുന്നതിനായി ക്രൂരമായി ആക്രമിക്കാനും കൊല്ലാനും സംഘടന തീരുമാനിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച പണത്തിന്റെ ഇടപാടുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായും ചില പോപ്പുലർ ഫ്രണ്ട് നേതാക്കളും കേഡറുകളും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചതായും എൻഐഎ പറയുന്നു.
ചില അംഗങ്ങൾ സിറിയയിലെ നിരോധിത സംഘടനയിൽ ചേർന്നപ്പോൾ മറ്റുള്ളവർ ഐഎസിൽ ചേരാൻ സിറിയയിലേക്ക് പോയതായും എൻഐഎ സത്യവാങ്മൂലത്തിൽ പറയുന്നു.
ഐഎസും അൽ ഖ്വയ്ദ ഭീകര സംഘടനകളും തങ്ങളുടെ നേരിട്ടുള്ള പ്രവർത്തനങ്ങൾ സാധ്യമല്ലാത്ത രാജ്യങ്ങളിൽ അട്ടിമറി പ്രവർത്തനങ്ങൾക്കായി രാജ്യത്തെ ഭരണകൂട വിരുദ്ധ, മത ഭീകര സംഘടനകളെ ഉപയോഗിക്കുന്നു. കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ചില ഐഎസ്, അൽ-ഖ്വയ്ദ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി. സർക്കാരിന്റെ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്തോടുള്ള അതൃപ്തിയും ശത്രുതയും പ്രചരിപ്പിക്കുന്നതിൽ സംഘടന ഏർപ്പെട്ടിട്ടുണ്ട്. . തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് നേതാക്കൾ സോഷ്യൽ മീഡിയ ഉപയോഗിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Discussion about this post