ചെന്നൈ : ആഗോളതലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ ഇരുവരും ദുബായിൽ നിന്ന് മടങ്ങുകയായിരുന്നു. ദുബായിൽ നിന്ന് എത്തിയ ഇവർക്ക് ഇന്ന് ചെന്നൈ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രണ്ട് യാത്രക്കാരും പുതുക്കോട്ട ജില്ലയിലെ ആലങ്കുടി സ്വദേശികളാണ്. ഇവരുടെ പരിശോധനാ സാമ്പിളുകൾ സംസ്ഥാന പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം വിദേശ രാജ്യങ്ങളിലെ രോഗ വ്യാപനവും ബെംഗളൂരു നഗരത്തിലെ ഉൾപ്പെടെ നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്ത് കർണാടകയിൽ കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബെംഗളൂരു, മംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാരെ പരിശോധിക്കും. രോഗലക്ഷണങ്ങൾ കണ്ടാൽ ക്വാറന്റീനിൽ കഴിയണം.
പുതുവത്സര ആഘോഷങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 1, 2 തീയതികളിൽ ആഘോഷങ്ങൾ പുലർച്ചെ 1ന് ശേഷം നീളരുതെന്നാണ് ഉത്തരവ്. കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ആർ.ടി.പി.സി.ആർ. പരിശോധന സാധ്യമല്ലാത്ത മേഖലകളിൽ ആന്റിജൻ പരിശോധന നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post