കൊച്ചി : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. നടത്തിയത് മണിക്കൂറുകള്‍ നീണ്ട റെയ്ഡാണ്. എന്നാൽ റെയ്ഡിന് കേരള പോലീസിന്റെ സഹായം തേടിയതോടെ റെയ്ഡിന്റെ വിവരങ്ങൾ ചോർന്നതായി സംശയം ഉണ്ടായി. പത്തനം തിട്ടയിൽ പിഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിനു മുന്‍പു സ്ഥലം വിട്ടതാണ് സംശയത്തിനിടയാക്കിയത്. മുന്‍ സംസ്ഥാന സെക്രട്ടറി നിസാറിന്റെ വീട്ടില്‍ നിന്ന് ബാഗും ഫോണുകളും പിടിച്ചെടുത്തു.
ജില്ലാ നേതാവായിരുന്ന സജീവിന്റെ അടൂര്‍ പഴകുളത്തെ വീട്ടിലും മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദിന്റെ വീട്ടിലും എന്‍.ഐ.എ. സംഘമെത്തി. എന്നാല്‍ സജീവും നിസാറും ഏതാനും ദിവസമായി വീട്ടില്‍ ഇല്ലെന്നാണ് വിവരം. മുഹമ്മദ് റാഷിദ് റെയ്ഡിന് മുന്‍പ് വീട്ടില്‍നിന്ന് പോയതായും വിവരങ്ങളുണ്ട്.മലപ്പുറത്ത് മുന്‍ ദേശീയ പ്രസിഡന്റ് ഒഎംഎ സലാമിന്റെ സഹോദരന്റെ വീട്ടിലും പരിശോധന നടന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുകയാണ്.
Discussion about this post