ന്യൂഡല്‍ഹി : ഇന്ത്യയില്‍ ചാരപ്രവർത്തനത്തിനെത്തിയ ചൈനീസ് വനിത പിടിയിലായി. ദലൈലാമയെ പിന്തുടര്ന്നുവരുകയായിരുന്ന സോങ് സിയാവോളൻ എന്ന സ്ത്രീയെയാണ് ബിഹാറിലെ ഗയയില്‍ നിന്ന് പിടികൂടിയത്. ദലൈലാമ ബിഹാറില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പിടിയിലായത്. ഇവരെ ചൈനയിലേക്ക് നാടുകടത്തിയേക്കും.
വളരെക്കാലമായി ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചുവെങ്കിലും ദിവസങ്ങൾക്ക് മുമ്പ് അവരെ കാണാതായിരുന്നു. കാലചക്ര പൂജയുമായി ബന്ധപ്പെട്ട് ബുദ്ധമത നേതാവ് ദലൈലാമ ബോധ്ഗയയിൽ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇതിനിടെയാണ് ബോധ്ഗയയിൽ താമസിക്കുന്ന ഈ ചൈനീസ് യുവതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കാലചക്ര പൂജയിലെ ദലൈലാമയുടെ പ്രഭാഷണത്തിനിടെ സാങ് സിയോലോൺ എന്ന് പേരുള്ള ചൈനീസ് വനിത സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന.
പ്രതി പോലീസ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്തു വരികയാണെന്നും എഡിജിപി ജെഎസ് ഗാങ്വാർ അറിയിച്ചു. മാത്രമല്ല ദലൈലാമയുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളുടെ എണ്ണവും വർദ്ധിപ്പിക്കും . ശരിയായ രേഖകളും ഐഡന്റിറ്റി വെരിഫിക്കേഷനും ഉപയോഗിച്ച് മാത്രമേ ആളുകളെ കാലചക്ര മൈതാനത്ത് അനുവദിക്കൂ,” ഗയ എസ്എസ്പി ഹർപ്രീത് കൗർ പറഞ്ഞു.
Discussion about this post