തിരുവനന്തപുരം : ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച എഴുപതുകോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്. ശിവഗിരി തീർത്ഥാടന നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ഗുരു പകർന്നു നൽകിയത്. ഭാരതീയ തത്വചിന്തയാണ് ഗുരുദർശനങ്ങൾക്ക് ആധാരം. ശിവഗിരിയിൽ വീണ്ടും എത്താൻ കഴിഞ്ഞത് സൗഭാഗ്യം. കേരളത്തിലെ പരിപാവനമായ ഭൂമിയാണ് ശിവഗിരി. ഭക്തിയും,തത്വചിന്തയും, സാഹിത്യവുമെല്ലാം സമ്മേളിക്കുന്ന സ്ഥലമാണ് ശിവഗിരിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂർണമായ തോതിൽ ശിവഗിരി തീർഥാടനത്തിന് തുടക്കമായത്. ശിവഗിരി തീർഥാടന സർക്യൂട്ട് വേഗം പൂർത്തിയാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.പരിപാടികൾ റദ്ദാക്കി മടങ്ങാൻ ആഗ്രഹിച്ചതാണ്, പക്ഷേ നിശ്ചയിച്ച പരിപടികൾ കഴിഞ്ഞ് മടങ്ങിയാൽ മതിയെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post