മുംബൈ ; വാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ബിസിസിഐ. ഋഷഭ് പന്തിനെ കൂടുതൽ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു. ഡെറാഡൂണിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കുടുംബത്തിനൊപ്പം പുതുവത്സരം ആഘോഷിക്കാൻ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്കു വരുന്ന വഴിയാണ് അപകടം നടന്നത്. പന്ത് തന്നെയായിരുന്നു വാഹനം ഓടിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതോെട നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് താരം പൊലീസിനെ അറിയിച്ചത്. ഇടിച്ച വാഹനത്തിനു തീപിടിച്ചതോടെ ഗ്ലാസ് തകര്‍ത്താണ് പന്ത് പുറത്തിറങ്ങിയത്. ഉടൻ തന്നെ പന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടക്കുമ്പോൾ ഋഷഭ് പന്ത് മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. താരത്തിന് തലയ്ക്കും കാൽമുട്ടിനും കണങ്കാലിനും പരിക്കുണ്ട്.
Discussion about this post