ന്യൂഡൽഹി : ഇന്ത്യൻ താരം ഋഷഭ് ഇന്ന് റൂർക്കിക്ക് സമീപം കാർ അപകടത്തിൽപ്പെട്ടിരുന്നു . അപകടത്തിൽ തല, വലത് കൈത്തണ്ട, ലിഗമെന്റ്, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലായി ഋഷഭ് പന്തിന് ഗുരുതരമായി പരിക്കേറ്റു . കാൽമുട്ടുകൾ, കണങ്കാൽ, കൈത്തണ്ട എന്നിവയിലെ പരിക്കുകൾ അൽപ്പം ഗുരുതരമാണ്.
സ്പോർട്സ് മെഡിസിൻ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പന്തിന്റെ പരിക്ക് ഗുരുതരമാണ് . ഋഷഭ് പന്തിന് കളിക്കളത്തിലേക്ക് മടങ്ങി വരാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടി വരും. ‘വിക്കറ്റ് കീപ്പിംഗ് സമയത്ത് കാൽമുട്ടുകൾ, കണങ്കാൽ, കൈത്തണ്ട എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ചലനം. അതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. എംആർഐ റിപ്പോർട്ട് പരിശോധിച്ചാൽ മാത്രമേ കൃത്യമായ കണക്ക് ലഭിക്കൂ. ഒരു വർഷം വരെ എടുത്തേക്കാം.’- വിദഗ്ധർ പറയുന്നു.
മുട്ടിന്റെ അസ്ഥി പൊട്ടിയാൽ വീണ്ടെടുക്കാൻ സമയമെടുക്കും. ഏറ്റവും സാധാരണമായ കാൽമുട്ട് പരിക്കുകൾ പോലും വീണ്ടെടുക്കാൻ കുറഞ്ഞത് 6 മുതൽ 8 ആഴ്ച വരെ എടുക്കും. വിക്കറ്റ് കീപ്പിങ്ങിൽ ഓരോ പോയിന്റും പ്രധാനമാണ്. മുറിവ് എവിടെ സംഭവിച്ചാലും അത് ബാധിക്കുന്നു. കളിക്കളത്തിലേക്ക് തിരിച്ചുവരാൻ സമയമെടുക്കും. ഡോക്ടർമാർ പറയുന്നു.
അസ്ഥി ഒടിഞ്ഞാൽ 2-3 മാസവും ലിഗമെന്റ് കീറിയാൽ 6-9 മാസവും എടുക്കുമെന്ന് ടോക്കിയോ ഒളിമ്പിക്സിൽ ടീം ഇന്ത്യയെ അനുഗമിച്ച സ്പോർട്സ് മെഡിസിൻ വിദഗ്ധൻ ഡോ . രജത് ജംഗിദ് പറയുന്നു. ഇത് ഫീൽഡിലെ കളിക്കാരനെ ബാധിക്കുന്നു. വിക്കറ്റ് കീപ്പിംഗിനെ സംബന്ധിച്ചിടത്തോളം, കണങ്കാൽ, കാൽമുട്ട്, ഇടുപ്പ് എന്നിവ പ്രധാനമാണ്. കൈത്തണ്ട-കൈമുട്ട് എന്നിവയും പ്രധാനമാണ്. പന്തിന് കൈത്തണ്ടയ്ക്കും കാൽമുട്ടിനും പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വീണ്ടെടുക്കലിന് സമയമെടുത്തേക്കാമെന്നും ഡോ . രജത് ജംഗിദ് പറയുന്നു.
Discussion about this post