തിരുവനന്തപുരം : ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലെന്ന് പല്ലവി പാടുന്ന പിണറായി സർക്കാർ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയായി ഉയർത്തിയതിനെതിരെ പ്രതിഷേധം. ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെയാണ് ചിന്തയുടെ ശമ്പളം ഒരു ലക്ഷംരൂപയാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.
ചിന്ത ജെറോം ചുമതലയേറ്റ 2016 ഒക്ടോബർ 4 മുതൽ 2018 മേയ് 25വരെയുള്ള ശമ്പളം 50,000രൂപയായി ക്രമീകരിച്ച് കായിക യുവജനകാര്യ വകുപ്പ് ഉത്തരവിറക്കിയത് . ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശ്ശിക നല്‍കണമെന്ന ആവശ്യം ആദ്യം ധനവകുപ്പ് അംഗീകരിച്ചില്ലെങ്കിലും പിന്നീട് വഴങ്ങി. ഇതോടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്.വി. രാജേഷും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട് അതേസമയം ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്നാണ് ചിന്ത ജെറോം പറയുന്നത് .
37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും വലിയ തുക കയ്യിൽ വന്നാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുകയെന്ന് ചിന്ത പറഞ്ഞു. എന്നാൽ യുവജനങ്ങൾക്കായി എന്ത് ചെയ്തിട്ടാണ് ചിന്തയ്ക്ക് ഇത്രയേറെ പണം നൽകുന്നതെന്നാണ് ചോദ്യമുയരുന്നത് .
Discussion about this post