ഉഡുപ്പി : ഐ എസിന് പിന്തുണ നൽകിയ കോൺഗ്രസ് നേതാവിന്റെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ ബ്രഹ്മബാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി താജുദ്ദീന്റെ മകൻ റിഷാനെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച കർണാടകയിലെ പല സ്ഥലങ്ങളിലും എൻഐഎ പരിശോധന നടത്തിയിരുന്നു. കർണാടകയിലെ ഐഎസുമായി ബന്ധപ്പെട്ടാണ് തിരച്ചിൽ നടത്തിയത്.
കർണാടകയിൽ തീവ്രവാദികളെ പിന്തുണയ്ക്കാൻ ഒരു ശൃംഖല തന്നെയുള്ളതായി എൻ ഐ എയ്ക്ക് സൂചന ലഹിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഐഎസിനെ സഹായിക്കുന്നത് ആരാണെന്ന് കണ്ടെത്താനാണ് എൻ ഐ എ സംസ്ഥാനത്ത് തിരച്ചിൽ നടത്തിയത്. ഇതിനു പിന്നാലെ ദേശീയ അന്വേഷണ ഏജൻസി തിരച്ചിലിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. അതിൽ ഒരാളാണ് റിഷാൻ.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് മാസത്തിലാണ് നടക്കുക. അതൊകൊണ്ട് തന്നെ കോൺഗ്രസിൽ ഈ അറസ്റ്റ് വൻ പ്രതിസനിക്ക് കാരണമാകും. ബിജെപിയുടെ ഉഡുപ്പി എംഎൽഎ രഘുപതി ഭട്ട് ഇതിനകം കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അന്വേഷണം ഊർജിതമാക്കാൻ സർക്കാരിനോടും എൻഐഎയോടും ഞാൻ ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും തീരദേശത്ത്, ഇത്തരത്തിൽ നിരവധി ആളുകൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കോൺഗ്രസ് പാർട്ടി നേതാക്കളെ ചോദ്യം ചെയ്യണം, താജുദ്ദീൻ ഒരു സാധാരണ പ്രവർത്തകനല്ല, അദ്ദേഹം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്, അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ മുൻനിരയിലാണ്, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. ശിവകുമാർ, ഉള്ളാളിലെ കോൺഗ്രസ് എം.എൽ.എ യു.ടി. ഖാദർ എന്നിവരുമായും ഇയാൾക്ക് വളരെ അടുപ്പമുണ്ട്. രഘുപതി ഭട്ട് പറഞ്ഞു.
കൂടാതെ, താജുദ്ദീനെ നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറ്റുമോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. റിഷാന്റെ കുടുംബത്തെക്കുറിച്ചും അന്വേഷിക്കണം. റിഷാന്റെ അമ്മ സർക്കാർ കോളേജിൽ അധ്യാപികയാണ്. ഇവർക്കെതിരെ ബിജെപി വിദ്യാഭ്യാസ മന്ത്രി നാഗേഷിന് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്.
Discussion about this post