ന്യൂഡൽഹി: ഡൽഹി പോലീസിനു നേരെ ആക്രമണം അഴിച്ചു വിട്ട് ആഫ്രിക്കൻ പൗരന്മാർ. അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് പോലീസ് പിടികൂടിയ മൂന്ന് ആഫ്രിക്കൻ പൗരന്മാരെ രക്ഷപ്പെടുത്താൻ എത്തിയ 100 ഓളം വരുന്ന ആഫ്രിക്കൻ പൗരന്മാരുടെ സംഘമാണ് ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
നെബ് സരായ് രാജു പാർക്കിൽ വച്ചായിരുന്നു സംഭവം. അക്രമികളിൽ നാല് പേരെ പോലീസ് പിടികൂടി. വിസ സമയം കഴിഞ്ഞും രാജ്യത്ത് താമസിക്കുന്ന വിദേശ പൗരന്മാരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ശ്രമിക്കവേ നൂറോളം ആഫ്രിക്കൻ പൗരന്മാർ അവിടെ തടിച്ചുകൂടി പോലീസ് സംഘത്തെ തടയുകയായിരുന്നു. അതിനിടയിൽ കസ്റ്റഡിയിലെടുത്ത രണ്ട് ആഫ്രിക്കൻ പൗരന്മാർ രക്ഷപ്പെട്ടു. പിന്നീട്,ഏറെ പരിശ്രമിച്ചാണ് ഇവരിൽ ഒരാളെ പിടികൂടിയത്. ഏകദേശം 6:30 ഓടെ നാർക്കോട്ടിക് സ്ക്വാഡിന്റെയും പോലീസിന്റെയും സംയുക്ത സംഘം വിദേശ പൗരന്മാരെ തേടി വീണ്ടും പാർക്കിലെത്തി.
കെൻ ചുക്വു ഡേവിഡ് വില്യംസ് എന്ന ഒരു സ്ത്രീ ഉൾപ്പെടെ നാല് ആഫ്രിക്കൻ പൗരന്മാരെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഐപിസി 420/120B പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും പാസ്പോർട്ടുകൾ കണ്ടെടുക്കുകയും ചെയ്തു.
എന്നാൽ വീണ്ടും ആഫ്രിക്കൻ പൗരന്മാർ സംഘമായി വരികയും പോലീസ് ഉയോഗസ്ഥരെ ആക്രമിച്ച്, കസ്റ്റഡിയിലെടുത്ത ആഫ്രിക്കൻ പൗരന്മാരെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് അക്രമി സംഘത്തെ തുരത്തിയത്. പിടികൂടിയവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post