ശബരിമല: ശരണമന്ത്രധ്വനികളുടെ അകമ്പടിയിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്തലക്ഷങ്ങൾ മകരവിളക്ക് കണ്ട് ദർശന സായൂജ്യമടഞ്ഞു.
തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് ഏറ്റുവാങ്ങിയതോടെ ഭക്തർ മകരവിളക്ക് ദർശനത്തിനായി പ്രാർത്ഥനാപൂർവം നിലകൊണ്ടു. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. രാത്രി 8.45നാണ് മകരസംക്രമ മുഹൂർത്തം.
മകരവിളക്ക് തീർത്ഥാടനം ജനുവരി 19 വരെയാണ്. തീർത്ഥാടനത്തിന് സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും. ഇതോടെ ഈ വർഷത്തെ മകരവിളക്ക് തീർത്ഥാടനത്തിന് സമാപനമാകും.
Discussion about this post