പുതുച്ചേരി: ഇന്ത്യ സന്ദർശിക്കാനെത്തിയ അമേരിക്കൻ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മെഹ്രാജ് ഉൾ അഷ്കീൻ ഭട്ട് അറസ്റ്റിൽ. ബുസി ഗലിയിൽ സ്വന്തമായി തുണിക്കട നടത്തുകയാണ് 34 കാരനായ മെഹ്രാജ്. ജനുവരി ആദ്യവാരമാണ് ഇയാൾ അമേരിക്കൻ വംശജയായ 64 കാരിയെ പരിചയപ്പെടുന്നത്. ഇരുവരും ഫോൺ നമ്പറുകളും പങ്കുവെച്ചിരുന്നു. ഇതിനിടെ പുതുച്ചേരിയിൽ വച്ച് ഇരുവരും കണ്ടുമുട്ടുകയും, ഡിന്നറിന് മെഹ്രാജ് ഇവരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
ജനുവരി 30 നാണ് ഡിന്നറിനെത്തിയ മെഹ്രാജ് സ്ത്രീയെ ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിച്ചത് . തൊട്ടടുത്ത ദിവസം ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഇവർ ആശുപത്രിയിൽ പോകാൻ മെഹ്രാജിനോട് സഹായം അഭ്യർത്ഥിച്ചു. എന്നാൽ ഇവരെ ആശുപത്രിയിലെത്തിക്കാൻ മെഹ്രാജ് കൂട്ടാക്കിയില്ല. സ്വന്തമായി ആശുപത്രിയിൽ ചികിത്സ തേടിയ സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകൾ കണ്ടതിനെ തുടർന്ന് ഡോക്ടർമാരാണ് പോലീസിൽ വിവരമറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 376 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മെഹ്രാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
2022 ഡിസംബറിൽ ഗോവ സന്ദർശിക്കാനെത്തിയ റഷ്യൻ യുവതിയെ ഹോട്ടൽ മുറിയിൽ വച്ച് ബലാത്സംഗം ചെയ്തതിന് റൂം ബോയ്മാരായ ഷക്കീലും സനുദ്ദീനും അറസ്റ്റിലായിരുന്നു. പ്രതികൾ ഇരുവരും നേപ്പാളിലെ ബർദിയ സ്വദേശികളാണ്. ഗോവയിൽ എത്തിയ ആദ്യ ദിവസം തന്നെ ഇവർ യുവതിയോട് മോശമായി പെരുമാറി. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് യുവതി ഹോട്ടലിൽ താമസിച്ചിരുന്നത്. ഗോവയിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം വൈകുന്നേരം ഹോട്ടലിൽ എത്തിയപ്പോഴാണ് യുവതി ബലാത്സംഗത്തിന് ഇരയായത്.
Discussion about this post