ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര വിചാരിച്ചത്ര എളുപ്പമായിരുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. യാത്ര തുടങ്ങി മൂന്നാം ദിനം തന്നെ രാഹുൽ ഗാന്ധിക്ക് മുട്ടുവേദന തുടങ്ങി. യാത്ര കേരളത്തിലേക്ക് കടന്നപ്പോൾ അതിശക്തമായ വേദനയായി. വേദന സഹിക്കവയ്യാതെ, ഒരു ഘട്ടത്തിൽ രാഹുലില്ലാതെ യാത്ര തുടരുന്നത് പോലും ആലോചിച്ചുവെന്ന് കെ.സി വേണുഗോപാൽ പറയുന്നു.
‘മൂന്നാം ദിനം യാത്ര കേരളത്തിലേക്ക് കടന്നപ്പോഴേക്കും രാഹുലിന്റെ കാൽമുട്ട് വേദന കഠിനമായി. ഒരു രാത്രി അദ്ദേഹം എന്നെ വിളിച്ച് മുട്ടുവേദനയുടെ കാര്യം പറഞ്ഞു. അദ്ദേഹത്തിന് പകരം മറ്റേതെങ്കിലും നേതാവിനെ വെച്ച് യാത്ര പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു . അതിനു പിറകെ പ്രിയങ്കാ ഗാന്ധിയുടെ കോളും വന്നു. മറ്റേതെങ്കിലും മുതിർന്ന നേതാക്കളെ വെച്ച് യാത്ര തുടരാനാണ് അവരും നിർദേശിച്ചത്.’ – വേണുപഗാപാൽ പറഞ്ഞു.
പിന്നീട് രാഹുൽ ഗാന്ധി നിർദേശിച്ച ഫിസിയോതെറാപ്പിസ്റ്റ് യാത്രയിലെത്തി. അദ്ദേഹത്തിന്റെ ചികിത്സയിൽ രാഹുലിന് രോഗം ഭേദമാവുകയും യാത്ര തുടരുകയുമായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
Discussion about this post